ആപ്പ്ജില്ല

'ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഇന്ന് വിപുലപ്പെട്ടു'; എല്ലാവരോടും നന്ദിയുണ്ടെന്ന് ജോസ് കെ മാണി

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ ഇടതുപക്ഷത്തോടും ജനപ്രതിനിധികളോടും നന്ദി പറയുന്നുവെന്ന് കേരളാ കോൺഗ്രസ് ചെർമാൻ ജോസ് കെ മാണി. മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

Samayam Malayalam 29 Nov 2021, 7:45 pm
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഇന്ന് വിപുലപ്പെട്ടിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് (എം) ചെർമാൻ ജോസ് കെ മാണി. രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
Samayam Malayalam റോഷി അഗസ്റ്റിൻ, ജോസ് കെ മാണി. Photo: Facebook
റോഷി അഗസ്റ്റിൻ, ജോസ് കെ മാണി. Photo: Facebook


രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ ഇടതുപക്ഷത്തോടും ജനപ്രതിനിധികളോടും നന്ദി പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഇന്ന് വിപുലപ്പെട്ടു. ആയിരക്കണക്കിന് പ്രവർത്തകരാണ് മുന്നണിയുടെ ഭാഗമായത്.

ഇന്ത്യൻ രാഷ്ട്രീയം ഇന്ന് നിർണായക ഘട്ടത്തിലൂടെ കടന്ന് പോകുകയാണ്. കർഷക സമരം ഒരു ചരിത്ര വിജയമാണ്. ഈ സാഹചര്യത്തിൽ പാർലമെൻ്റിനകത്തെ ഇടപെടലുകൾ കൂടുതൽ പ്രസക്തമാകുകയാണ്. കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ സംഘടനാ രീതിയിലടക്കം മാറ്റങ്ങൾ ഉണ്ടാകുകയാണ്. മെമ്പർഷിപ്പ് ക്യാമ്പയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുകയായിരുന്നു. സംഘടനാപരമായി വാർഡ് തലം മുതൽ സംസ്ഥാന തലത്തിൽ വരെയുള്ള തെരഞ്ഞെടുപ്പുകൾ നടക്കുകയാണെന്നും മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ ജോസ് കെ മാണി പറഞ്ഞു.

കേരള കോൺഗ്രസ് എം ചെയർമാനായിരുന്ന ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാജ്യസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകൾക്കാണ് ജോസ് കെ മാണി പരാജയപ്പെടുത്തിയത്. 125 എം എൽ എമാർ വോട്ട് രേഖപ്പെടുത്തി. എൽഡിഎഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി പി രാമകൃഷ്ണൻ, പി മമ്മിക്കുട്ടി എന്നിവർ കൊവിഡ് ബാധിതരായതിനാൽ 97 പേർ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. ഒരു വോട്ട് അസാധുവായി. യു.ഡി.എഫിന് 41 എം.എൽ.എമാരുടെ പിന്തുണയുണ്ടെങ്കിലും പി.ടി തോമസ് ചികിത്സയില്‍ കഴിയുന്നതിനാല്‍ വോട്ട് ചെയ്യാനെത്തിയില്ല.

നിയമസഭ സമുച്ചയത്തിൽ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ് നടന്നത്. നിയമസഭയിലെ അംഗബലം അനുസരിച്ച് എൽഡിഎഫ് വിജയം ഉറപ്പിച്ചിരുന്നു. നിയമസഭയിൽ 99 അംഗങ്ങലാണ് എൽഡിഎഫിനുള്ളത്. 41 അംഗങ്ങളാണ് യുഡിഎഫിനുള്ളത്.

യുഡിഎഫിലായിരിക്കെ 2018ലാണ്‌ ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് ലഭിച്ചത്. യുഡിഎഫ് വിട്ടതോടെ 2021 ജനുവരി 11 അദ്ദേഹം രാജി പ്രഖ്യാപിച്ചു. ഈ സീറ്റിന്‍റെ കാലാവധി 2024 ജൂലായ് 1 വരെയുണ്ട്. മുന്നണി വിട്ട് വരുമ്പോഴുള്ള സീറ്റ് ആ പാർട്ടിയ്ക്ക് തന്നെ നൽകുന്ന പതിവ് തുടർന്നാണ് എൽഡിഎഫ് സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്