തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന് തൃക്കാക്കരയിലെ ജനങ്ങള്‍ ചുട്ടമറുപടി നല്‍കുമെന്ന് കേരളാ കോൺഗ്രസ് (എം) നേതാവും എംപിയുമായ ജോസ് കെ മാണി. മുഖ്യമന്ത്രി ജനകീയ പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ കെപിസിസി പ്രസിഡന്റ് വ്യക്തിപരമായ അധിക്ഷേപം ചൊരിയാനാണ് ശ്രമിക്കുന്നത്. മഹാരഥന്മാരായ മുന്‍ഗാമികള്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന് പരാജയഭീതി പൂണ്ട കോണ്‍ഗ്രസ് നേതാവ് മറന്നു പോയിരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിന്റെ വികസനം ചര്‍ച്ചചെയ്യപ്പെടണം എന്നാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫും ആഗ്രഹിക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു. കേരളത്തിന്റെ വികസനത്തെക്കുറിച്ചാണ് മുഖ്യമന്ത്രി തൃക്കാക്കരയില്‍ പ്രസംഗിച്ചത്. ജനങ്ങള്‍ വികസന നിലപാടിന് ഒപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് നേതാവിന്റെ ഇത്തരം ജല്‍പ്പനങ്ങളെ തൃക്കാക്കരയില്‍ പൊതുസമൂഹം പുച്ചിച്ച് തള്ളും. സമാദരണീയനായ കേരളത്തിന്റെ മുഖ്യമന്ത്രിയെ ആരും ഉപയോഗിക്കാത്ത പദപ്രയോഗങ്ങള്‍കൊണ്ടാണ് കെപിസിസി പ്രസിഡന്റ് അധിക്ഷേപിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോസ് കെ മാണി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്തു. പാലാരിവട്ടം പോലീസാണ് കേസെടുത്തത്. സിപിഎം പ്രവർത്തകരുടെ പരാതിയിലാണ് കേസെടുത്തത്. ഐപിസി സെക്ഷൻ 153മത് വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് നൽകിയ പരാതിയിൽ പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചങ്ങലപൊട്ടിയ നായയെപ്പോലെയാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ എത്തിയിരിക്കുന്നതെന്ന സുധാകരന്‍റെ പരാമർശത്തിനെതിരെയാണ് കേസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു ഓൺലൈൻ മാധ്യമത്തോടായിരുന്നു കെ സുധാകരന്‍റെ വിവാദ പരാമർശം.
കേരളത്തിന്റെ വികസനം ചര്‍ച്ചചെയ്യപ്പെടണം എന്നാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫും ആഗ്രഹിക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു. കേരളത്തിന്റെ വികസനത്തെക്കുറിച്ചാണ് മുഖ്യമന്ത്രി തൃക്കാക്കരയില്‍ പ്രസംഗിച്ചത്. ജനങ്ങള്‍ വികസന നിലപാടിന് ഒപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് നേതാവിന്റെ ഇത്തരം ജല്‍പ്പനങ്ങളെ തൃക്കാക്കരയില്‍ പൊതുസമൂഹം പുച്ചിച്ച് തള്ളും. സമാദരണീയനായ കേരളത്തിന്റെ മുഖ്യമന്ത്രിയെ ആരും ഉപയോഗിക്കാത്ത പദപ്രയോഗങ്ങള്‍കൊണ്ടാണ് കെപിസിസി പ്രസിഡന്റ് അധിക്ഷേപിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജോസ് കെ മാണി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്തു. പാലാരിവട്ടം പോലീസാണ് കേസെടുത്തത്. സിപിഎം പ്രവർത്തകരുടെ പരാതിയിലാണ് കേസെടുത്തത്. ഐപിസി സെക്ഷൻ 153മത് വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് നൽകിയ പരാതിയിൽ പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചങ്ങലപൊട്ടിയ നായയെപ്പോലെയാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ എത്തിയിരിക്കുന്നതെന്ന സുധാകരന്‍റെ പരാമർശത്തിനെതിരെയാണ് കേസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു ഓൺലൈൻ മാധ്യമത്തോടായിരുന്നു കെ സുധാകരന്‍റെ വിവാദ പരാമർശം.