തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് പി.ജെ ജോസഫ്. സ്ഥാനാർഥി നിർണയത്തിനുള്ള കേരള കോൺഗ്രസ് നേതൃയോഗം ഇന്ന് ചേരും. സീറ്റ് തർക്കത്തെ തുടർന്ന് കെ.എം മാണി വിഭാഗവും പി.ജെ ജോസഫ് വിഭാഗവും തമ്മിലുള്ള അതൃപ്തി രൂക്ഷമാവുകയാണ്. എന്നാൽ, പി ജെ ജോസഫ് വിഭാഗത്തിന് സീറ്റ് നൽകില്ലെന്ന കടും പിടിത്തത്തിൽ തന്നെ തുടരുകയാണ് കെ.എം മാണി. കോട്ടയത്തെ ഇടത് മുന്നണി സ്ഥാനാർഥി വി.എൻ വാസവൻ പ്രചാരണം തുടങ്ങിയ അവസരത്തിൽ ഇനിയും തർക്കങ്ങളുമായി മുന്നോട്ട് പോകാൻ കേരള കോൺഗ്രസിന് കഴിയില്ല. എന്നാൽ, സീറ്റ് നൽകിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് പി.ജെ ജോസഫ് നിലപാടെടുത്തതായി റിപ്പോർട്ടുണ്ട്.
ഇന്ന് രാവിലെ ചേരുന്ന പാർട്ടി യോഗവും ഉച്ചക്ക് നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റിയും അതിനാൽ തന്നെ ഏറെ നിർണായകമാണ്. ചില കോൺഗ്രസ് നേതാക്കളാണ് ഇരു നേതാക്കളും തമ്മിലുള്ള തർക്കത്തിന് പിന്നിലെന്നും ആരോപണമുണ്ട്. യോഗങ്ങളിൽ തീരുമാനമയില്ലെങ്കിൽ അന്തിമ തീരുമാനം പാർട്ടി ചെയർമാനായ കെ.എം മാണിക്ക് വിട്ടു കൊടുക്കും.
ഇന്ന് രാവിലെ ചേരുന്ന പാർട്ടി യോഗവും ഉച്ചക്ക് നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റിയും അതിനാൽ തന്നെ ഏറെ നിർണായകമാണ്. ചില കോൺഗ്രസ് നേതാക്കളാണ് ഇരു നേതാക്കളും തമ്മിലുള്ള തർക്കത്തിന് പിന്നിലെന്നും ആരോപണമുണ്ട്. യോഗങ്ങളിൽ തീരുമാനമയില്ലെങ്കിൽ അന്തിമ തീരുമാനം പാർട്ടി ചെയർമാനായ കെ.എം മാണിക്ക് വിട്ടു കൊടുക്കും.