തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് സി പി എം സംസ്ഥാന സമിതിയിൽ വിമർശനം. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സി പി എം സംസ്ഥാനസമിതി യോഗത്തിൽ അവതരിപ്പിച്ചു.
മന്ത്രി എന്ന നിലയിൽ ക്ഷേത്രത്തിൽ പോയതിൽ തെറ്റില്ലെന്ന് സംസ്ഥാനസമിതി വിലയിരുത്തി. എന്നാൽ, വഴിപാട് അടക്കമുള്ള കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തണമായിരുന്നു. പാർട്ടിക്ക് മുമ്പും ദേവസ്വം മന്ത്രിമാർ ഉണ്ടായിട്ടുണ്ട്.
വിഷയത്തിൽ ശ്രദ്ധക്കുറവ് ഉണ്ടായെന്നും മുൻമന്ത്രിമാരുടെ മാതൃക പിന്തുടരണമെന്നും സമിതി നിർദ്ദേശിച്ചു. വിഷയത്തിൽ ശ്രദ്ധക്കുറവ് ഉണ്ടായെന്ന് മന്ത്രി കടകംപള്ളിയും യോഗത്തിൽ സമ്മതിച്ചു.
കഴിഞ്ഞ അഷ്ടമിരോഹിണി ദിനത്തിൽ ആയിരുന്നു കടകംപള്ളിയുടെ വിവാദമായ ക്ഷേത്രദർശനം നടന്നത്. ക്ഷേത്രത്തിൽ ദർശനം നടത്തിയ മന്ത്രി പുഷ്പാഞ്ജലി കഴിപ്പിച്ചിരുന്നു. ഇതാണ് വിവാദങ്ങൾക്ക് ഇടയായത്.
Kerala CPM state committee
Kerala CPM state committee discussed Kadakampalli issue