ആപ്പ്ജില്ല

ലോക്ക്ഡൗണ്‍։ ജില്ലവിട്ടുള്ള യാത്രകള്‍ അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

ലോക്ക്ഡൗണിന് ശേഷം കാറിൽ മൂന്ന് പേർക്ക് പുറത്തേക്ക് പോകുവാൻ സാധിക്കും. എന്നാൽ, അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമെ പുറത്തിറങ്ങാവു എന്നും ഡിജിപി അറിയിച്ചു.

Samayam Malayalam 18 Apr 2020, 9:28 pm
തിരുവനന്തപുരം։ സംസ്ഥാനത്ത് ലോക്ക്ഡൗണിന് ഇളവുകള്‍ അനുവദിച്ചാലും ജില്ല വിട്ടുള്ള യാത്രകള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബഹ്റ. ഇത് അനുസരിച്ച് ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും അനാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങരുതെന്നും അദ്ദേഹം അറിയിച്ചു.
Samayam Malayalam DGP loknath behera IPS
ജില്ലവിട്ടുള്ള യാത്രകള്‍ അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ


Also Read : COVID-19 Live: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 14378 പേർക്ക്; മരണസംഘ്യ 480

അവശ്യ യാത്രക്കാര്‍ക്ക് മാത്രം മറ്റൊരു ജില്ലയിലേക്ക് പ്രവേശിക്കാം അല്ലാത്ത പക്ഷം ജില്ലയ്ക്ക് ഉള്ളിലൂടെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കു. വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനും മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളുടെ നമ്പരുകളുടെ ഒറ്റ, ഇരട്ടയക്ക നമ്പരുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ പുറത്തിറങ്ങുവാന്‍ സാധിക്കു. ഇതോടെ 40 ശതമാനം വാഹനങ്ങള്‍ നിരത്തുകളില്‍ കുറയുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

ലോക്ക്ഡൗണിന് ശേഷം മൂന്ന് പേര്‍ക്ക് കാറിൽ പുറത്ത് ഇറങ്ങുവാന്‍ അനുവദിക്കും. എന്നാല്‍, അവശ്യകാര്യങ്ങള്‍ക്ക് മാത്രമാകും ഇത്തരത്തില്‍ പുറത്ത് ഇറങ്ങാന്‍ സാധിക്കുക.

പുറത്തിറങ്ങുന്നവര്‍ സത്യവാങ്ങ്മൂലം കരുതുന്നത് നല്ലതാണ്. എന്നാല്‍, ഇത് നിര്‍ബന്ധമാക്കില്ല. എന്നാല്‍, സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രയില്‍ ഇത് നിർബന്ധമാണ്.

Also Read : കോവിഡ് 19; ലോകത്തെ അതിശയിപ്പിക്കുന്ന കേരളത്തിന്റെ ആരോഗ്യ ശേഷി

ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ പോകുന്നതിന് വിലക്ക് ഉണ്ടാകില്ല. എല്ലാ ഓഫീസുകളും പൂര്‍ണമായും തുറക്കാന്‍‍ അനുവദിച്ചിട്ടില്ല. പകുതി ജീവനക്കാരുമായാണ് അവശ്യ സര്‍വീസുകള്‍ അല്ലാത്തവ പ്രവര്‍ത്തിക്കുക. ഓഫീസിലേക്ക് പോകുന്നതിന് ഓഫീസിലെ തിരിച്ചറിയല്‍ കാര്‍ഡ് ബോധിപ്പിച്ചാല്‍ യാത്രാതടസമുണ്ടാകില്ലെന്നും ഡിജിപി വ്യക്തമാക്കി. ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് രണ്ടാം ഘട്ട ലോക്ക്ഡൗണിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്