കട്ടപ്പന: സംസ്ഥാനത്ത് കർഷക ആത്മഹത്യ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കട്ടപ്പനയിൽ ഇന്ന് ഏകദിന ഉപവാസം അനുഷ്ടിക്കും. ഉപവാസ സമരം രാവിലെ 10 മണിക്ക് യൂഡിഎഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യും. പ്രളയാനന്തരം കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിനാലാണ് കർഷകരുടെ ആത്മഹത്യ പെരുകുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കർഷകർക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഫലംകണ്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വൈകിട്ട് അഞ്ച് മണിക്ക് കേരളാ കോൺഗ്രസ് വർക്കിങ് കമ്മിറ്റി ചെയർമാൻ പിജെ ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എംപിയും സമരത്തിൽ പങ്കെടുക്കും.
അതേസമയം, കാര്‍ഷിക കടാശ്വാസ വായ്പാ പരിധി ഒരു ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷമാക്കാൻ ചൊവ്വാഴ്ചത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കര്‍ഷകര്‍ എടുത്ത വായ്പകളുടെ മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടാനും തീരുമാനമായി. കാര്‍ഷിക വായ്പകള്‍ക്ക് പുറമെ കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷികേതര വായ്പകള്‍ക്കും ഇത് ബാധകമായിരിക്കും.
പ്രളയശേഷമുള്ള കാര്‍ഷിക രംഗത്തെ തകര്‍ച്ചയും ബാങ്കുകളുടെ ജപ്തി ഭീഷണിയും മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിൽ
ചൊവ്വാഴ്ച വിളിച്ചു ചേര്‍ത്ത പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. 2014 മാര്‍ച്ച് 31 വരെ കേരളത്തിലെ കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കുക. ഇടുക്കിയിലും വയനാട്ടിലുമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് ഇവിടങ്ങളിലെ കര്‍ഷകര്‍ക്ക് 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്കും ആനുകൂല്യം ലഭിക്കും.
ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശയിൽ ഒൻപത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഒരു വര്‍ഷത്തേയ്ക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്. വായ്പ എടുക്കുന്ന തീയതി മുതലുള്ള ഒരു വര്‍ഷത്തേയ്ക്കായിരിക്കും ഈ തുക നല്‍കുക. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയിൽ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നത് പരിശോധിക്കാൻ കൃഷി വകുപ്പിനെയും ആസൂത്രണവകുപ്പുകളെയും ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കാനായി 85 കോടി രൂപ അനുവദിക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നായിരിക്കും 54 കോടി രൂപ നല്‍കുക.
അതേസമയം, കാര്‍ഷിക കടാശ്വാസ വായ്പാ പരിധി ഒരു ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷമാക്കാൻ ചൊവ്വാഴ്ചത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കര്‍ഷകര്‍ എടുത്ത വായ്പകളുടെ മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടാനും തീരുമാനമായി. കാര്‍ഷിക വായ്പകള്‍ക്ക് പുറമെ കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷികേതര വായ്പകള്‍ക്കും ഇത് ബാധകമായിരിക്കും.
പ്രളയശേഷമുള്ള കാര്‍ഷിക രംഗത്തെ തകര്‍ച്ചയും ബാങ്കുകളുടെ ജപ്തി ഭീഷണിയും മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിൽ
ചൊവ്വാഴ്ച വിളിച്ചു ചേര്‍ത്ത പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. 2014 മാര്‍ച്ച് 31 വരെ കേരളത്തിലെ കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കുക. ഇടുക്കിയിലും വയനാട്ടിലുമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് ഇവിടങ്ങളിലെ കര്‍ഷകര്‍ക്ക് 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്കും ആനുകൂല്യം ലഭിക്കും.
ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശയിൽ ഒൻപത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഒരു വര്‍ഷത്തേയ്ക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്. വായ്പ എടുക്കുന്ന തീയതി മുതലുള്ള ഒരു വര്‍ഷത്തേയ്ക്കായിരിക്കും ഈ തുക നല്‍കുക. കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധിയിൽ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നത് പരിശോധിക്കാൻ കൃഷി വകുപ്പിനെയും ആസൂത്രണവകുപ്പുകളെയും ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കാനായി 85 കോടി രൂപ അനുവദിക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നായിരിക്കും 54 കോടി രൂപ നല്‍കുക.