ആപ്പ്ജില്ല

ഒരു ഉമ്മാക്കിക്ക് മുന്നിലും കീഴടങ്ങില്ല; അഴിമതി ആര് നടത്തിയെന്ന് പറയാൻ പ്രതിപക്ഷ നേതാവിന് സാധിക്കുമോയെന്ന് തോമസ് ഐസക്

ബിജെപിയുടെയും ആർഎസ്എസിന്റെയും കൽപനകൾ ശിരസാ വഹിക്കുകയല്ല സിഎജിയുടെ ചുമതല. ബിജെപിയുടെ ഒരു ഉമ്മാക്കിക്ക് മുന്നിലും കീഴടങ്ങില്ലെന്നും തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Samayam Malayalam 15 Nov 2020, 4:24 pm
കൊച്ചി: സിഎജിക്കെതിരായ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരെ നടക്കുന്നത് ബിജെപി-കോൺഗ്രസ്സ് ഒളിച്ചുകളിയെന്നും അദ്ദേഹം പറഞ്ഞു. അധികാരക്കൊതി കൊണ്ട് ചെന്നിത്തല അന്ധനായി പോയെന്നും തേമസ് ഐസക് കുറ്റപ്പെടുത്തി. കിഫ്ബിയുടെ ഏത് പ്രൊജക്ടിൽ എത്ര രൂപയുടെ അഴിമതിയും ക്രമക്കേടും ആര് നടത്തിയെന്ന് വ്യക്തമായി പറയാൻ പ്രതിപക്ഷ നേതാവിന് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു
Samayam Malayalam Finance Minister T M Thomas Isaac
തോമസ് ഐസക്. PHOTO: TOI


ബിജെപിയുടെയും ആർഎസ്എസിന്റെയും കൽപനകൾ ശിരസാ വഹിക്കുകയല്ല സിഎജിയുടെ ചുമതലയെന്ന് പറഞ്ഞ തോമസ് ഐസക്. ബിജെപിയുടെ ഒരു ഉമ്മാക്കിക്ക് മുന്നിലും കീഴടങ്ങില്ലെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ബിജെപി-കോൺഗ്രസ്സ് ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് രമേശ് ചെന്നിത്തലക്കെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

Also Read : സ്വപ്‌നയ്ക്ക് ഐസകുമായി അടുത്തബന്ധം; ഇരുവരും തമ്മില്‍ പല പ്രാവശ്യം കണ്ടുമുട്ടിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

താൻ ഉന്നയിച്ച കാതലായ വിഷയങ്ങൾക്ക് ഇപ്പോഴും ചെന്നിത്തലക്ക് മറുപടിയില്ലെന്നും ഐസക് പറയുന്നു. ലാവ്ലിൻ കേസിന് തുടക്കം കരട് സിഎജി റിപ്പോർട്ടിൽ നിന്നെന്ന് മറക്കരുത്. എന്നുമുതലാണ് സിഎജിയുടെ കരട് റിപ്പോർട്ട് പ്രതിപക്ഷ നേതാവിനും യുഡിഎഫിനും പവിത്ര രേഖയായത്. കരട് റിപ്പോർട്ടിലെ ലക്കും ലഗാനുമില്ലാത്ത പരാമർശങ്ങളുടെ ഉന്നം രാഷ്ട്രീയമുതലെടുപ്പാണെന്നും ഇനിയത് അനുവദിച്ചു തരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ ഭാവിയും അധികാരവും സംബന്ധിക്കുന്ന ഗുരുതര പ്രശ്നമാണ് താൻ ഉയർത്തിയതെന്ന് പറഞ്ഞ ചെന്നിത്തല ഉത്തരവാദിത്വമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് ഇതേക്കുറിച്ചാണ് പ്രതികരിക്കേണ്ടതെന്നും പറഞ്ഞു. മസാല ബോണ്ട് വഴി ധനം സമാഹരിച്ചത് പോലെ മുൻപ് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതും നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം എൻടിപിസി രണ്ടായിരം കോടി രൂപ 2016 ലും അയ്യായിരം കോടി രൂപ സമാഹരിക്കാൻ ദേശീയപാതാ അതോറിറ്റി 2017 ലും ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിനെ സമീപിച്ചിരുന്നെന്നും ഇത് രണ്ടും ഭരണഘടനാ വിരുദ്ധമെന്ന് റിപ്പോർട്ടിൽ എഴുതിവെക്കാൻ സിഎജിക്ക് ധൈര്യമുണ്ടോയെന്നും ഐസക് ചോദിച്ചു.

Also Read: സിഎജി വിവാദം: സര്‍ക്കാരിനെതിരെ പ്രതിപക്ഷം, വിശദമായ മറുപടി നൽകാൻ സര്‍ക്കാര്‍

കിഫ്ബിയിൽ എവിടെയാണ് അഴിമതിയെന്ന് ചോദിച്ച തോമസ് ഐസക് പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലും കിഫ്ബി വഴി പണം അനുവദിച്ചിട്ടുണ്ടെന്നും അതിൽ ഏതിലെങ്കിലും അഴിമതിയുണ്ടോയെന്നും ചോദിച്ചു. ഇന്നേവരെ അങ്ങിനെ ഒരു ആരോപണം ഉന്നയിച്ചോയെന്നും ധനമന്ത്രി ചോദിക്കുന്നു. കിഫ്ബിക്കെതിരെ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ഭരണഘടനാ വിരുദ്ധമെന്ന ഉമ്മാക്കിയുമായി രംഗത്ത് വന്നത്. ക്രമക്കേടിന്റെയും അഴിമതിയുടെയും ഒരു കറയും കിഫ്ബിയിൽ പതിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്