ആപ്പ്ജില്ല

പ്രളയ നഷ്ടം ലോകബാങ്ക് വിലയിരുത്തിയതിനേക്കാള്‍ കൂടുതലെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ പഴയ നിലപാടില്‍ തന്നെയെന്ന് മുഖ്യമന്ത്രി

Samayam Malayalam 13 Oct 2018, 6:42 pm
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുണ്ടായ നഷ്ടം ലോകബാങ്കും വിവിധ ഏജന്‍സികളും വിലയിരുത്തിയതിനേക്കാള്‍ കൂടുതലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിന്‍റെ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam CM


ലോകബാങ്കിന്‍റെയും വിവിധ ഏജന്‍സികളുടെയും അടിസ്ഥാനത്തില്‍ 25,050 കോടി രൂപയുടെ നഷ്ടമാണ് പ്രളയത്തെ തുടര്‍ന്ന് ഉണ്ടായത്. വീടുകള്‍ക്കു സംഭവിച്ച നഷ്ടം തന്നെ 2,534 കോടി രൂപ വരും. വീടുകളുടെ പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി വലിയൊരു തുക ആവശ്യമായിവരും. കുടുംബങ്ങളുടെ ഉപജീവനമാര്‍ഗങ്ങളായിരുന്ന ആട്, പശു, കോഴി തുടങ്ങിയ വളര്‍ത്തുജീവികളുടെ നഷ്ടവും വലിയൊരു തുകയുടേതാണ്. വിശദമായ റിപ്പോര്‍ട്ടുകള്‍ വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പഴയ നിലപാടില്‍ തന്നെയാണ്. എന്നാല്‍ വിവിധ രാജ്യങ്ങളിലുള്ള മലയാളികളില്‍ നിന്നു ധനസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നറിയിച്ചിട്ടുണ്ട്. കേരളത്തെ സ്നേഹിക്കുന്ന എല്ലാ പ്രവാസികളില്‍ നിന്നും കഴിയുന്നത്ര വിഭവസമാഹരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്