തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന വീടുകളും പാലങ്ങളും റോഡുകളും ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പുനർനിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പുനർനിർമാണവുമായി ബന്ധപ്പെട്ട് നിയമസഭാ മെമ്പേഴ്സ് ലോഞ്ചിൽ നടന്ന സെമിനാറിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പുനർനിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ജനങ്ങളുടെ യോജിപ്പ് അനിവാര്യമാണ്. ജനങ്ങളും സർക്കാർ സംവിധാനങ്ങളും കൂട്ടായി പ്രവർത്തിക്കണം. പുനർനിർമാണം സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്. എന്നാലിത് സുസ്ഥിരതയെ ബലി കഴിച്ചുകൊണ്ടാകരുത്. പുനർനിർമാണ പ്രക്രിയയിൽ സുസ്ഥിര സംവിധാനം ഉൾപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും സർക്കാർ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പുനർനിർമാണത്തിൽ നൂതന ആശയങ്ങൾ ഉൾപ്പെടുത്തും. ഇത്തരം ആശയങ്ങൾ സർക്കാർ സമാഹരിക്കും. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള വിദഗ്ധാഭിപ്രായം സ്വീകരിക്കും. മഴയുടെയും വെള്ളപ്പൊക്കത്തിന്റേയും ആഘാതം സംബന്ധിച്ച് വിവരങ്ങൾ ഡിജിറ്റലായി ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനർനിർമാണത്തിൽ നൂതന ആശയങ്ങൾ ഉൾപ്പെടുത്തും. ഇത്തരം ആശയങ്ങൾ സർക്കാർ സമാഹരിക്കും. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള വിദഗ്ധാഭിപ്രായം സ്വീകരിക്കും. മഴയുടെയും വെള്ളപ്പൊക്കത്തിന്റേയും ആഘാതം സംബന്ധിച്ച് വിവരങ്ങൾ ഡിജിറ്റലായി ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.