തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വീടുകളിൽ നിന്നും സാധാരണ ബൾബുകളും ട്യൂബ് ലൈറ്റുകളും സിഎഫ്എൽ ലൈറ്റുകളും പൂർണമായും നീക്കം ചെയ്യുന്നു.വൈദ്യുതി ബോർഡും എനർജി മാനേജ്‌മെന്റ് സെന്ററും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഇനി മുതൽ എൽഇഡി ബൾബുകളും എൽഇഡി ട്യൂബുകളും മാത്രമാണ് ഉണ്ടാവുക. 750 കോടി രൂപയുടെ ബൃഹത് പദ്ധതിയാണ് സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്നത്. പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ അടുത്ത മാസം ആദ്യം ആരംഭിക്കും. തുടർന്ന് ജൂണിൽ അഞ്ച് കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്യും. ഏപ്രിൽ അവസാനം വരെ പദ്ധതിയിൽ പേര് റജിസ്റ്റർ ചെയ്യാം.
സംസ്ഥാനത്ത് അടുത്ത വർഷത്തോടെ പൂർണമായും എൽഇഡിയല്ലാതെയുള്ള എല്ലാ തരം ബൾബുകളും പൂർണമായും ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത സെപ്റ്റംബറിൽ എൽഇഡി ട്യൂബ് ലൈറ്റുകൾക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷൻ ആരംഭിക്കും.
എൽഇഡി ബൾബുകൾ പുതുതായി വാങ്ങുമ്പോൾ അത്രയും എണ്ണം പഴയ ബൾബുകൾ തിരികെ നൽകണം. വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴിയോ സെക്ഷൻ ഓഫീസിൽ നേരിട്ടെത്തിയോ പദ്ധതിയിൽ ചേരാം. പഴയ ബൾബുകളിലെ മെർക്കുറിയും ചില്ലുകളും പുനരുപയോഗിക്കാനാണ് പദ്ധതി. 65 രൂപയായിരിക്കും ഒരു എൽഇഡി ബൾബിന് വില.
സംസ്ഥാനത്ത് അടുത്ത വർഷത്തോടെ പൂർണമായും എൽഇഡിയല്ലാതെയുള്ള എല്ലാ തരം ബൾബുകളും പൂർണമായും ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത സെപ്റ്റംബറിൽ എൽഇഡി ട്യൂബ് ലൈറ്റുകൾക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷൻ ആരംഭിക്കും.
എൽഇഡി ബൾബുകൾ പുതുതായി വാങ്ങുമ്പോൾ അത്രയും എണ്ണം പഴയ ബൾബുകൾ തിരികെ നൽകണം. വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴിയോ സെക്ഷൻ ഓഫീസിൽ നേരിട്ടെത്തിയോ പദ്ധതിയിൽ ചേരാം. പഴയ ബൾബുകളിലെ മെർക്കുറിയും ചില്ലുകളും പുനരുപയോഗിക്കാനാണ് പദ്ധതി. 65 രൂപയായിരിക്കും ഒരു എൽഇഡി ബൾബിന് വില.