തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ കവളപ്പാറയിലുണ്ടായ ഉരുൾപ്പൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം അനുവദിച്ചു. കവളപ്പാറയിലെ 462 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാൻ സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
Also Read: ഇനി സ്മാർട്ടാണ് തിരുവനന്തപുരം നഗരസഭ! കൃത്യസമയത്ത് എത്തിയില്ലെങ്കിൽ പിടിവീഴും!!!
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 27.72 കോടി രൂപയാണ് സ്ഥലം വാങ്ങാൻ അനുവദിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, പുഴ ഗതിമാറിയതിനെ തുടര്‍ന്ന് വാസയോഗ്യമല്ലാതായവര്‍, ജിയോളജി ടീം മാറ്റിപ്പാര്‍പ്പിക്കുന്നതിന് ശുപാര്‍ശ ചെയ്ത കുടുംബങ്ങള്‍ എന്നിവര്‍ക്ക് വീട് വെയ്ക്കാന്‍ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനാണ് തുക അനുവദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: അത്തിക്കയത്ത് കാട്ടാനയുടെ ആക്രമണത്തിൽ വനപാലകൻ മരിച്ചു
നേരത്തെ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള 'ഭൂദാനം നവകേരള ഗ്രാമം' പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. എടക്കര പോത്തുകല്ലിൽ ഒമ്പത് ഏക്കര്‍ ഭൂമിയിൽ കെയര്‍ഹോം പദ്ധതി വഴിയാണ് 67 കുടുംബങ്ങൾക്ക് 10 സെൻ്റ് ഭൂമിയിൽ വീടുകൾ നിര്‍മ്മിക്കുക.
Also Read: അരൂജാസ് സ്കൂൾ സംഭവം: വേണ്ടി വന്നാൽ സിബിഎസ്ഇ ചെയര്‍മാനെ വിളിച്ചുവരുത്തും, ഹൈക്കോടതി ഇടപെടൽ
2019 ഓഗസ്റ്റ് എട്ടിനാണ് കേരളത്തെ നടുക്കി കവളപ്പാറയിലെ മുത്തപ്പൻകുന്നിൽ ഉരുൾപ്പൊട്ടലുണ്ടായത്. 59 ജീവനുകള്‍ നഷ്ടപ്പെടുകയും 42 വീടുകളും മണ്ണിനടിയിലാകുകയും ചെയ്തിരുന്നു. നേരത്തെ, മരിച്ച 36 പേരുടെ ആശ്രിതര്‍ക്കു നാല് ലക്ഷം രൂപ വീതം നൽകാനായി 1.44 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.