നെല്ലിൻെറ സംഭരണവില ഒരു രൂപ വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ വിലയനുസരിച്ച് കര്‍ഷകര്‍ക്ക് നെല്ലിന് കിലോയ്ക്ക് 26.30 രൂപ ലഭിക്കും. നിലവില്‍ കിലോയ്ക്ക് 25.30 രൂപയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത്. സ്റ്റേറ്റ് ഇന്‍സെന്റീവില്‍ വര്‍ധനവ് വരുത്തിയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സര്‍ക്കാര്‍ അധികാരമേറ്റശേഷം രണ്ടാം തവണയാണ് നെല്ലിന്റെ സംഭരണവില വര്‍ദ്ധിപ്പിക്കുന്നത്.
ഇപ്പോഴത്തെ വര്‍ദ്ധനയുടെ കൂടി പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വില നല്കി നെല്ല് സംഭരിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും ഉയര്‍ന്ന സ്റ്റേറ്റ് ഇന്‍സെന്റീവ് നല്കുന്ന സംസ്ഥാനവും കേരളമാണ്. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന താങ്ങുവിലയില്‍ നിന്ന് ഉയര്‍ന്ന തുക നല്കി നെല്ല് സംഭരിക്കുമ്പോള്‍ അധികതുക കര്‍ഷകര്‍ക്ക് സബ്സിഡിയായി അക്കൗണ്ടിലേക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഇപ്പോഴത്തെ വര്‍ദ്ധനയുടെ കൂടി പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വില നല്കി നെല്ല് സംഭരിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും ഉയര്‍ന്ന സ്റ്റേറ്റ് ഇന്‍സെന്റീവ് നല്കുന്ന സംസ്ഥാനവും കേരളമാണ്. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന താങ്ങുവിലയില്‍ നിന്ന് ഉയര്‍ന്ന തുക നല്കി നെല്ല് സംഭരിക്കുമ്പോള്‍ അധികതുക കര്‍ഷകര്‍ക്ക് സബ്സിഡിയായി അക്കൗണ്ടിലേക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.