ആപ്പ്ജില്ല

'സാലറി കട്ട്'; സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരുടെ 6 ദിവസത്തെ വീതം ശമ്പളം 5 മാസത്തേയ്ക്കു പിടിക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Samayam Malayalam 29 Apr 2020, 12:09 pm
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സാലറി കട്ട് കോടതി സ്‌റ്റേ ചെയ്തതോടെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്. ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ പോകേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
Samayam Malayalam Pinarayi Vijayan 1


Also Read: കൊവിഡ് മരണത്തില്‍ 1,000 കടന്ന് ഇന്ത്യ, 24 മണിക്കൂറിനിടയില്‍ മരിച്ചത് 73 പേര്‍, ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്നത്

കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം നിയമപരമല്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് കേന്ദ്ര സര്‍ക്കാരിനും ബാധകമാണ്. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ വേണമെങ്കില്‍ അപ്പീല്‍ പോകട്ടെയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍, ഓര്‍ഡിനന്‍സ് ഇറക്കി സാലറി കട്ട് നടപ്പാക്കാമെങ്കിലും ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറാകണമെന്ന കടമ്പയുണ്ട്. തൊഴിലെടുത്തതിനു ശമ്പളം നല്‍കാത്തത് ഭരണഘടനയുടെ തന്നെ ലംഘനമാണെന്നു സംഘടനകള്‍ ചൂണ്ടിക്കാട്ടിയ നിലയ്ക്ക് ഈ കാരണം പറഞ്ഞു ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് തിരിച്ചയയ്ക്കാം.

Also Read: COVID- 19 LIVE: ഇന്ത്യയില്‍ മരണസംഖ്യ 1000 കടന്നു

കൊവിഡ് പ്രതിസന്ധിയ്ക്കിടെ, പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരുടെ 6 ദിവസത്തെ വീതം ശമ്പളം 5 മാസത്തേയ്ക്കു പിടിക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അഞ്ചു മാസം ഇങ്ങനെ ശമ്പളം മാറ്റുന്നതിലൂടെ ഒരു മാസത്തെ ശമ്പളം ഒരാളില്‍ നിന്നു ലഭിക്കും. ഇത്തരത്തിലാകും ഓര്‍ഡിനന്‍സ് കൊണ്ടുവരിക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്