ഒന്നര ലക്ഷം നഷ്ടപരിഹാരം, കാൽലക്ഷം കോടതിച്ചെലവ്; പിങ്ക് പോലീസ് ഉദ്യോഗസ്ഥ 1,75,000 രൂപ നൽകണം; സർക്കാർ ഉത്തരവ്
പിങ്ക് പോലീസ് ഉദ്യോഗസ്ഥയിൽ നിന്ന് 1,75,000 രൂപ ഈടാക്കാൻ ഉത്തരവിറക്കി. നഷ്ടപരിഹാരമായ 1,50,000 രൂപയും കോടതിച്ചെലവായിട്ടുള്ള 25,000 രൂപയും ചേർത്താണ് 1,75,000 രൂപ ഈടാക്കുക.
Samayam Malayalam 13 Jul 2022, 9:04 pm
ഹൈലൈറ്റ്:
- പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.
- ഉദ്യോഗസ്ഥയിൽ നിന്ന് 1,75,000 രൂപ ഈടാക്കും.
- പെൺകുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. പിങ്ക് പോലീസ് ഉദ്യോഗസ്ഥയിൽ നിന്ന് 1,75,000 രൂപ ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. പെൺകുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്. നഷ്ടപരിഹാരമായ 1,50,000 രൂപയും കോടതിച്ചെലവായിട്ടുള്ള 25,000 രൂപയും ചേർത്ത് 1,75,000 രൂപ പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ സി പി രജിതയിൽ നിന്നും ഈടാക്കും.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 27 നായിരുന്നു സംഭവം. തുമ്പ വിഎസ്സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നതു കാണാൻ ആറ്റിങ്ങൽ തോന്നയ്ക്കൽ സ്വദേശിയായ എട്ടു വയസുകാരി പിതാവിനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴായിരുന്നു പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണ നടന്നത്. മൊബൈൽ കാണാനില്ലെന്നു പറഞ്ഞ ഉദ്യോഗസ്ഥ പെൺകുട്ടിയെയും പിതാവിനെയും അപമാനിക്കുകയായിരുന്നു. ഫോൺ പിന്നീട് പിങ്ക് പോലീസിന്റെ വാഹനത്തിൽ നിന്നുതന്നെ ലഭിച്ചു. എന്നിട്ടും പോലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറുകയായിരുന്നു. സംഭവത്തിൻ്റെ വീഡിയോയും പുറത്തുവന്നിരുന്നു.
സംഭവത്തിൽ പോലീസിൻ്റെ ഭാഗത്തുനിന്നും നീതി ലഭിക്കാതെ വന്നതോടെയാണ് പെൺകുട്ടിയുടെ പിതാവ് ജയചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരിയായ പോലീസ് ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യണമെന്നും തനിക്കും മകൾക്കും നഷ്ടപരിഹാരം ലഭിക്കണമെന്നുമായിരുന്നു ജയചന്ദ്രൻ്റെ ആവശ്യം. ഇതേ തുടർന്ന് പെൺകുട്ടിക്ക് 1,50,0000 രൂപ നഷ്ടപരിഹാരമായി സർക്കാർ നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയെങ്കിലും കോടതി
അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥയായ സി പി രജിതയിൽ നിന്നും പണം ഈടാക്കി കുട്ടിക്കു നൽകാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. സംഭവത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥയെ പിങ്ക് പോലീസിൽ നിന്നു മാറ്റിയിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 27 നായിരുന്നു സംഭവം. തുമ്പ വിഎസ്സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നതു കാണാൻ ആറ്റിങ്ങൽ തോന്നയ്ക്കൽ സ്വദേശിയായ എട്ടു വയസുകാരി പിതാവിനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴായിരുന്നു പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണ നടന്നത്. മൊബൈൽ കാണാനില്ലെന്നു പറഞ്ഞ ഉദ്യോഗസ്ഥ പെൺകുട്ടിയെയും പിതാവിനെയും അപമാനിക്കുകയായിരുന്നു. ഫോൺ പിന്നീട് പിങ്ക് പോലീസിന്റെ വാഹനത്തിൽ നിന്നുതന്നെ ലഭിച്ചു. എന്നിട്ടും പോലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറുകയായിരുന്നു. സംഭവത്തിൻ്റെ വീഡിയോയും പുറത്തുവന്നിരുന്നു.
സംഭവത്തിൽ പോലീസിൻ്റെ ഭാഗത്തുനിന്നും നീതി ലഭിക്കാതെ വന്നതോടെയാണ് പെൺകുട്ടിയുടെ പിതാവ് ജയചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരിയായ പോലീസ് ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യണമെന്നും തനിക്കും മകൾക്കും നഷ്ടപരിഹാരം ലഭിക്കണമെന്നുമായിരുന്നു ജയചന്ദ്രൻ്റെ ആവശ്യം. ഇതേ തുടർന്ന് പെൺകുട്ടിക്ക് 1,50,0000 രൂപ നഷ്ടപരിഹാരമായി സർക്കാർ നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയെങ്കിലും കോടതി
അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥയായ സി പി രജിതയിൽ നിന്നും പണം ഈടാക്കി കുട്ടിക്കു നൽകാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. സംഭവത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥയെ പിങ്ക് പോലീസിൽ നിന്നു മാറ്റിയിരുന്നു.