തിരുവനന്തപുരം: സവോള വില നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് കേന്ദ്ര ഏജൻസിയായ നാഫെഡ് വഴി കേരളത്തിലേക്ക് സവാള എത്തിക്കാൻ സർക്കാർ തീരുമാനം. സപ്ലൈകോ വഴി കിലോയ്ക്ക് 35 രൂപ വിലയിൽ സവാള വിൽക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നാഫെഡ് വഴി സവാള സംഭരിച്ച് കേരളത്തിൽ കൊണ്ടുവന്ന് കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് സവാള വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന ഭക്ഷ്യ വകുപ്പിൻ്റെ ഇടപെടൽ. ഇതിന് മുന്നോടിയായി സപ്ലൈകോ ഉദ്യോഗസ്ഥര്‍ നാസിക്ക് സന്ദർശിച്ചു.
ആദ്യഘട്ടത്തിൽ വ്യാഴാഴ്ച 50 ടൺ സവാള കേരളത്തിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്ത് സവാള വില 80 രൂപയ്ക്ക് മുകളിൽ എത്തിയിരുന്നു. കേരളത്തിൽ സവാള വ്യാപാരം 50 രൂപയ്ക്ക് മുകളിലാണ് നടക്കുന്നത്. സെപ്റ്റംബർ ആദ്യ ആഴ്ചയിലാണ് സവാള വില കുത്തനെ ഉയർന്നത്. ഉത്തരേന്ത്യയിൽ പ്രളയം സവാള കൃഷിയെയും ബാധിച്ചതാണ് സവാള വില കുത്തനെ ഉയരാൻ കാരണമായത്. മഹാരാഷ്ട്രയിലാണ് പ്രളയം സവാള കൃഷിയെ രൂക്ഷമായി ബാധിച്ചത്.
ആദ്യഘട്ടത്തിൽ വ്യാഴാഴ്ച 50 ടൺ സവാള കേരളത്തിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്ത് സവാള വില 80 രൂപയ്ക്ക് മുകളിൽ എത്തിയിരുന്നു. കേരളത്തിൽ സവാള വ്യാപാരം 50 രൂപയ്ക്ക് മുകളിലാണ് നടക്കുന്നത്. സെപ്റ്റംബർ ആദ്യ ആഴ്ചയിലാണ് സവാള വില കുത്തനെ ഉയർന്നത്. ഉത്തരേന്ത്യയിൽ പ്രളയം സവാള കൃഷിയെയും ബാധിച്ചതാണ് സവാള വില കുത്തനെ ഉയരാൻ കാരണമായത്. മഹാരാഷ്ട്രയിലാണ് പ്രളയം സവാള കൃഷിയെ രൂക്ഷമായി ബാധിച്ചത്.