ആപ്പ്ജില്ല

മോട്ടോർ വാഹനനിയമം: പിഴത്തുക പകുതിയാക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് പോലും പുതിയ പിഴത്തുകക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. മദ്യപിച്ച് വാഹനമോടിക്കുന്ന കുറ്റത്തിന് പിഴത്തുക കുറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Samayam Malayalam 12 Sept 2019, 11:51 am
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന കേന്ദ്രസർക്കാർ തീരുമാനത്തെ തുടർന്ന് പിഴ പകുതിയാക്കാൻ സംസ്ഥാന ഗതാഗതവകുപ്പ് ആലോചിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ വലിയ പിഴത്തുകക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്.
Samayam Malayalam vehicle checking


സംസ്ഥാനങ്ങൾ നിയമത്തിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രം അയഞ്ഞത്.ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാത്തതിന് പിഴ ആയിരം രൂപയിൽ നിന്ന് അഞ്ഞൂറ് രൂപയാക്കി കുറക്കുക. ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് പിഴ 5000 രൂപയിൽ നിന്ന് 3000 രൂപയായി കുറക്കുക. എന്നിവയാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.

എന്നാൽ, മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പിഴ കുറക്കില്ലെന്നും മന്ത്രി അറിയിച്ചു. പിഴ തുക സംബന്ധിച്ച് തികളാഴ്ച അന്തിമ തീരുമാനം ഉണ്ടാകും. മഹാരാഷ്ട്ര, ബിഹാർ, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ വാൻ പിഴക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. റോഡുകൾ നവീകരിച്ച ശേഷം മാത്രമേ പിഴ ഈടാക്കൂ എന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു.

സംസ്ഥാനങ്ങൾക്ക് പിഴത്തുക സംബന്ധിച്ച് തീരുമാനമെടുക്കാം എന്ന കേന്ദ്ര അറിയിപ്പിൽ വ്യക്തത വരുന്നത് വരെ കടുത്ത നടപടി സ്വീകരിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഇന്നലെ അറിയിച്ചിരുന്നു.ഓണക്കാലത്ത് കേരളത്തിൽ പിഴ ഈടാക്കില്ലെന്നും നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പിഴത്തുക പകുതിയാക്കാൻ സർക്കാർ ആലോചിക്കുന്നത്. കേന്ദ്ര ഉത്തരവിൽ വ്യക്തത ലഭിക്കുന്നത് വരെ ബോധവത്‌കരണം തുടരുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്