തിരുവനന്തപുരം: വേനൽ കടുത്തതോടെ പുറം ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഉച്ചക്ക് 12 മുതൽ 3 വരെ വെയിലത്ത് ജോലി ചെയ്യുന്നവർക്ക് വിശ്രമം നൽകണമെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. ഏപ്രിൽ 30 വരെയാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ നൽകിയിരിക്കുന്ന ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തൊഴിൽ വകുപ്പ് സ്ക്വാഡ് പരിശോധന നടത്തും. തൊഴിലാളികൾക്ക് ചൂട് കൂടുതലുള്ള സമയങ്ങളിൽ സൂര്യ താപം ഏൽക്കാതിരിക്കാനാണ് സർക്കാർ നടപടി.
കെട്ടിട നിർമാണ സൈറ്റുകൾ, റോഡ്, പാലം നിർമാണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സ്ക്വാഡ് നേരിട്ട് പരിശോധന നടത്തും. ഉത്തരവ് സ്വകാര്യ തൊഴിലിടങ്ങളിലും പൊതു നിർമാണ സൈറ്റുകളിലും ബാധകമാകും.
സർക്കാർ ഉത്തരവ് ലംഘിച്ചുവെന്ന് ഉറപ്പായാൽ തൊഴിലുടമക്ക് എതിരെ പ്രോസിക്യൂഷൻ നടപടിയുണ്ടാകും. സമുദ്ര നിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരത്തിലുള്ള പ്രദേശങ്ങളിൽ പുറം ജോലികൾ ചെയ്യുന്നവരെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എട്ട് മണിക്കൂർ ജോലി എന്നുള്ളത് രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിലായി പൂർത്തീകരിച്ചാൽ മതിയാകും. തൊഴിലാളികൾ സമ്മതിച്ചാലും അവരെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ നിർത്തി ജോലി ചെയ്യിക്കരുതെന്നാണ് ഉത്തരവ്.
കെട്ടിട നിർമാണ സൈറ്റുകൾ, റോഡ്, പാലം നിർമാണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സ്ക്വാഡ് നേരിട്ട് പരിശോധന നടത്തും. ഉത്തരവ് സ്വകാര്യ തൊഴിലിടങ്ങളിലും പൊതു നിർമാണ സൈറ്റുകളിലും ബാധകമാകും.
സർക്കാർ ഉത്തരവ് ലംഘിച്ചുവെന്ന് ഉറപ്പായാൽ തൊഴിലുടമക്ക് എതിരെ പ്രോസിക്യൂഷൻ നടപടിയുണ്ടാകും. സമുദ്ര നിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരത്തിലുള്ള പ്രദേശങ്ങളിൽ പുറം ജോലികൾ ചെയ്യുന്നവരെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എട്ട് മണിക്കൂർ ജോലി എന്നുള്ളത് രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിലായി പൂർത്തീകരിച്ചാൽ മതിയാകും. തൊഴിലാളികൾ സമ്മതിച്ചാലും അവരെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ നിർത്തി ജോലി ചെയ്യിക്കരുതെന്നാണ് ഉത്തരവ്.