ന്യൂഡൽഹി: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്ക് ശേഷം 51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. യുവതികളുടെ പേരും വിലാസവും ആധാര്‍ കാര്‍ഡ് വിവരങ്ങളും ഉള്‍പ്പെടെയുള്ള പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയിൽ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളാണ്. തമിഴ്നാട്, കര്‍ണാടക, ഗോവ, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് യുവതികള്‍ എത്തിയത്. അതേസമയം, എത്ര യുവതികള്‍ കയറിയെന്നത് കോടതിയുടെ വിഷയമല്ലെന്ന് വ്യക്തമാക്കിയചീഫ് ജസ്റ്റിസ് ഈ വിഷയത്തിൽ കൂടുതൽ വാദത്തിന് തയ്യാറായില്ല. എന്നാൽ അയ്യപ്പഭക്തരെ പ്രതിനിധീകരിച്ച് ഹാജരായ വിവിധ സംഘടനകളുടെ അഭിഭാഷകൻ സര്‍ക്കാരിന്റെ വാദം തള്ളി.
സര്‍ക്കാര്‍ ഹാജരാക്കിയ യുവതികളുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക വിവിധ വാര്‍ത്താ ചാനലുകളാണ് പുറത്തുവിട്ടത്. പട്ടികയിൽ ഭൂരിഭാഗം യുവതികളുടെയും പ്രായം നാൽപതു വയസിനു മുകളിലാണ്.
ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത് സംസ്ഥാനത്ത് വലിയ അക്രമസംഭവങ്ങള്‍ക്കും ബിജെപി ഉള്‍പ്പെടെയുള്ള ഹിന്ദുത്വ പാര്‍ട്ടികള്‍ നടത്തിയ ഹര്‍ത്താലിനും വഴിവെച്ചിരുന്നു. പോലീസ് സുരക്ഷ ആവശ്യപ്പെട്ട യുവതികളെയെല്ലാം തന്നെ തീര്‍ത്ഥാടനപാതയിൽ തടയപ്പെടുന്ന സാഹചര്യം പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഹാജരാക്കിയ പട്ടികയിലുള്ളവര്‍ പോലീസ് സുരക്ഷയില്ലാതെ മല കയറിയതാകാമെന്നാണ് അനുമാനം.
സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ഹാജരാക്കിയ പട്ടിക വ്യാജമാണെന്ന വാദവുമായും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ കോടതിയിൽ കള്ളം പറയുകയായിരുന്നുവെന്ന് രാഹുൽ ഈശ്വര്‍ ആരോപിച്ചു. എന്നാൽ 51ലധികം പേര് ശബരിമല കയറിയിട്ടുണ്ടെന്നും യുവതികള്‍ ശബരിമല ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും നവോത്ഥാനകേരളം ശബരിമലയ്ക്ക് കൂട്ടായ്മ വ്യക്തമാക്കി.
സര്‍ക്കാര്‍ ഹാജരാക്കിയ യുവതികളുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക വിവിധ വാര്‍ത്താ ചാനലുകളാണ് പുറത്തുവിട്ടത്. പട്ടികയിൽ ഭൂരിഭാഗം യുവതികളുടെയും പ്രായം നാൽപതു വയസിനു മുകളിലാണ്.
ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത് സംസ്ഥാനത്ത് വലിയ അക്രമസംഭവങ്ങള്‍ക്കും ബിജെപി ഉള്‍പ്പെടെയുള്ള ഹിന്ദുത്വ പാര്‍ട്ടികള്‍ നടത്തിയ ഹര്‍ത്താലിനും വഴിവെച്ചിരുന്നു. പോലീസ് സുരക്ഷ ആവശ്യപ്പെട്ട യുവതികളെയെല്ലാം തന്നെ തീര്‍ത്ഥാടനപാതയിൽ തടയപ്പെടുന്ന സാഹചര്യം പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഹാജരാക്കിയ പട്ടികയിലുള്ളവര്‍ പോലീസ് സുരക്ഷയില്ലാതെ മല കയറിയതാകാമെന്നാണ് അനുമാനം.
സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ഹാജരാക്കിയ പട്ടിക വ്യാജമാണെന്ന വാദവുമായും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ കോടതിയിൽ കള്ളം പറയുകയായിരുന്നുവെന്ന് രാഹുൽ ഈശ്വര്‍ ആരോപിച്ചു. എന്നാൽ 51ലധികം പേര് ശബരിമല കയറിയിട്ടുണ്ടെന്നും യുവതികള്‍ ശബരിമല ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും നവോത്ഥാനകേരളം ശബരിമലയ്ക്ക് കൂട്ടായ്മ വ്യക്തമാക്കി.