തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കലാപനത്തിന് ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പേരാമ്പ്ര ജുമാ മസ്‍ജിദിനു നേരെ കല്ലെറിഞ്ഞവരെ സംരക്ഷിക്കുകയും പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയാണെന്ന് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ ചെന്നിത്തല വ്യക്തമാക്കി. മസ്ജിദിനു നേരെ കല്ലെറിഞ്ഞത് നാട്ടിൽ മതസ്‍പര്‍ദ്ധ സൃഷ്‍ടിച്ച് കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെയായിരുന്നത്. അതിന്‍റെ പേരിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും രംഗത്തെത്തി. ഇതേതുടര്‍ന്ന് എഫ്ഐആറിൽ മാറ്റം വരുത്തിയെന്നും ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം നല്‍കിയെന്നും കത്തിൽ കുറിക്കുന്നു.
സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കാൻ എഫ്ഐആറിൽ മാറ്റം വരുത്തിയത് അധികാര ദുര്‍വിനിയോഗമാണ്. വര്‍ഗീയ ലഹള ഉണ്ടാക്കാനാണ് സര്‍ക്കാര്‍ കൂട്ടുനിന്നത്. ഇത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
മതത്തിന്‍റെ പേരിൽ നാട്ടിൽ കലാപമുണ്ടാക്കുന്നവര്‍ക്ക് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്‍റെ അതേ നിലപാടാണ് സംസ്ഥാനത്തെ ഇടതു സര്‍ക്കാരും സ്വീകരിച്ചതെന്നു ചെന്നിത്തല കത്തിൽ പറയുന്നു.
സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കാൻ എഫ്ഐആറിൽ മാറ്റം വരുത്തിയത് അധികാര ദുര്‍വിനിയോഗമാണ്. വര്‍ഗീയ ലഹള ഉണ്ടാക്കാനാണ് സര്‍ക്കാര്‍ കൂട്ടുനിന്നത്. ഇത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
മതത്തിന്‍റെ പേരിൽ നാട്ടിൽ കലാപമുണ്ടാക്കുന്നവര്‍ക്ക് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്‍റെ അതേ നിലപാടാണ് സംസ്ഥാനത്തെ ഇടതു സര്‍ക്കാരും സ്വീകരിച്ചതെന്നു ചെന്നിത്തല കത്തിൽ പറയുന്നു.