തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എല്ലാ സ്കൂളുകളിലും കൗൺസിലിങ്ങ് നൽകാൻ സംവിധാനം ഉണ്ടായിരിക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. വീടുകളിലടക്കം നേരിടുന്ന പീഡനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികൾക്കുണ്ടാകണം. ഇതിനായി കൗൺസിലർമാർക്ക് പരിശീലനവും നിയമ ബോധവത്കരണവും നൽകാൻ യോഗത്തിൽ തീരുമാനമായി. കുട്ടികൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന് പാഠ്യപദ്ധതിയിൽ ഇടമുണ്ടാകണം.
അമ്മയും പെൺമക്കളും മാത്രം താമസിക്കുന്ന വീടുകൾ കണ്ടെത്തുകയും അവർക്ക് മതിയായ സുരക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. പോലീസും സാമൂഹ്യനീതി വകുപ്പും ചേർന്നുവേണം ഇക്കാര്യം ഉറപ്പാക്കാൻ. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിന് മാതാപിതാക്കൾക്കിടയിൽ ബോധവത്കരണം നടത്തും. അധ്യാപക രക്ഷകർതൃ സമിതി യോഗങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തണം.
ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവർഗ വികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരും പോക്സോ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാനുള്ള സമിതിയിൽ ഉണ്ടാകും. രണ്ട് മാസം കൂടുമ്പോൾ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. പോക്സോ കേസുകൾ തീർപ്പാക്കുന്നതിന് കൂടുതൽ പോക്സോ കോടതികൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കും. പരാതിയുമായി കുട്ടികൾ വരുമ്പോൾ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരോട് മനശാസ്ത്രപരമായ സമീപനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും പ്രത്യേക സൈബർ ഫോറൻസിക് ലാബോറട്ടറി സംവിധാനം ശക്തിപ്പെടുത്താനും തീരുമാനമായി. സ്കൂൾ പരിസരത്ത് ലഹരി വിൽപ്പന കർശനമായി തടയണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അമ്മയും പെൺമക്കളും മാത്രം താമസിക്കുന്ന വീടുകൾ കണ്ടെത്തുകയും അവർക്ക് മതിയായ സുരക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. പോലീസും സാമൂഹ്യനീതി വകുപ്പും ചേർന്നുവേണം ഇക്കാര്യം ഉറപ്പാക്കാൻ. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിന് മാതാപിതാക്കൾക്കിടയിൽ ബോധവത്കരണം നടത്തും. അധ്യാപക രക്ഷകർതൃ സമിതി യോഗങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തണം.
ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവർഗ വികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരും പോക്സോ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാനുള്ള സമിതിയിൽ ഉണ്ടാകും. രണ്ട് മാസം കൂടുമ്പോൾ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. പോക്സോ കേസുകൾ തീർപ്പാക്കുന്നതിന് കൂടുതൽ പോക്സോ കോടതികൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കും. പരാതിയുമായി കുട്ടികൾ വരുമ്പോൾ അവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരോട് മനശാസ്ത്രപരമായ സമീപനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും പ്രത്യേക സൈബർ ഫോറൻസിക് ലാബോറട്ടറി സംവിധാനം ശക്തിപ്പെടുത്താനും തീരുമാനമായി. സ്കൂൾ പരിസരത്ത് ലഹരി വിൽപ്പന കർശനമായി തടയണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.