ആപ്പ്ജില്ല

45 രൂപയ്‌ക്ക് സവാള; 1800 ടണ്‍ വലിയ ഉള്ളി വാങ്ങുമെന്ന് സർക്കാർ, നവംബര്‍ മുതൽ വിലയിൽ കുറവുണ്ടാകും

സംസ്ഥാനത്ത് 45 രൂപയ്‌ക്ക് സവാള ലഭ്യമാക്കാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. കൊവിഡ് വലോകന യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് സവാള വില പിടിച്ച് നിർത്താനുള്ള സർക്കാർ ഇടപെടലുകൾ മുഖ്യമന്ത്രി വിശദീകരിച്ചത്

Samayam Malayalam 26 Oct 2020, 11:58 pm
തിരുവനന്തപുരം: രാജ്യത്ത് സവാള വിലയിൽ വർധന തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വില വര്‍ദ്ധന നിയന്ത്രിക്കുവാന്‍ അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് 45 രൂപയ്‌ക്ക് സവാള ലഭ്യമാക്കാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. സപ്ലൈകോ, ഹോര്‍ട്ടി കോര്‍പ്പ്, കണ്‍സ്യൂമര്‍ ഫെഡ് എന്നീ ഏജന്‍സികള്‍ നാഫെഡില്‍ നിന്നും 1800 ടണ്‍ വലിയ ഉള്ളി വാങ്ങും.
Samayam Malayalam മുഖ്യമന്ത്രി പിണറായി വിജയൻ. Photo: TOI
മുഖ്യമന്ത്രി പിണറായി വിജയൻ. Photo: TOI


Also Read: വാളയാർ കേസിൽ ആരെയും പറ്റിച്ചിട്ടില്ല; നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

സപ്ലൈകോ 1000 ടണ്‍, കണ്‍സ്യൂമര്‍ ഫെഡ് 300 ടണ്‍, ഹോര്‍ട്ടികോര്‍പ്പ് 500 ടണ്‍, എന്ന പ്രകാരമാണ് നാഫെഡില്‍ നിന്നും സവാള വാങ്ങുക. വിപണിയില്‍ നവംബര്‍ ആദ്യവാരം മുതല്‍ വാങ്ങുന്ന സവാള വിതരണം ചെയ്യും. നവംബർ മൂന്നാം തീയതിയോടെ ഇവയുടെ വിൽപ്പന ആരംഭിക്കൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തക്കാളി, ഉള്ളി, ഉരുളകിഴങ്ങ് എന്നിവ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പദ്ധതി വഴി സംഭരണ കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഏജന്‍സികള്‍ക്ക് കൂടി അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്.

Also Read: സ്വർണക്കടത്ത് കേസ് പ്രതി റബിൻസ് ഹമീദ് അറസ്റ്റിൽ

സവാള വില വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടല്‍ നടത്താന്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗം ഇന്ന് ചേര്‍ന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വലോകന യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്