സംസ്ഥാനത്ത് മദ്യവില കുറഞ്ഞേക്കും; 100 രൂപവരെ കുറവുണ്ടാകും
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മദ്യവിലയിൽ കുറവ് വരുത്താൻ സംസ്ഥാന സർക്കാർ ആലോചന നടത്തുന്നത്. 30 രൂപ മുതൽ 100 രൂപവരെ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട്
Samayam Malayalam 25 Feb 2021, 7:26 am
ഹൈലൈറ്റ്:
- മദ്യവില കുറയ്‌ക്കാൻ ആലോചന.
- അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരൂമാനമുണ്ടാകും.
- മദ്യവിലയിൽ 30 രൂപ മുതൽ 100 രൂപവരെ കുറവുണ്ടാകും.
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറഞ്ഞേക്കും. കൊവിഡ്-19 നിയന്ത്രണങ്ങൾ ശക്തമായിരുന്ന മാസങ്ങളിൽ കൂട്ടിയ 35 ശതമാനം നികുതി ഒഴിവാക്കണമെന്ന് ബിവറേജസ് കോർപ്പറേഷൻ ധനകാര്യ വകുപ്പിനു ശുപാർശ നൽകി. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
ബിവറേജസ് കോർപ്പറേഷൻ്റെ ശുപാർശ അംഗീകരിച്ചാൽ സംസ്ഥാനത്തെ മദ്യവിലയിൽ 30 രൂപ മുതൽ 100 രൂപവരെ കുറവുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് മുൻപായി മദ്യവില കുറച്ചേക്കും.
മദ്യവില കുറയ്‌ക്കുന്നത് തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് പ്രാവശ്യമാണ് മദ്യവില വർധിച്ചത്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മെയ് മാസത്തിൽ 35 ശതമാനം എക്‌സൈസ് നികുതി വർധിപ്പിച്ചു. 212 ശതമാനത്തിൽ നിന്ന് 247 ശതമാനത്തിലേക്കാണ് വർധനയുണ്ടായത്. അധിക നികുതി വർധനനവ് എത്രനാൾ ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നില്ല.
ഫെബ്രുവരി ഒന്ന് മുതലാണ് സംസ്ഥാനത്തെ മദ്യവില വീണ്ടും കൂട്ടിയത്. ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് നൂറു രൂപ വരെ വില കൂടിയിരുന്നു. ഏറെ നാളത്തെ മദ്യക്കമ്പനികളുടെ ആവശ്യത്തിനൊടുവിലാണ് വര്‍ധനവിന് സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി വീശിയത്.
ബിവറേജസ് കോർപ്പറേഷൻ്റെ ശുപാർശ അംഗീകരിച്ചാൽ സംസ്ഥാനത്തെ മദ്യവിലയിൽ 30 രൂപ മുതൽ 100 രൂപവരെ കുറവുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് മുൻപായി മദ്യവില കുറച്ചേക്കും.
മദ്യവില കുറയ്‌ക്കുന്നത് തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് പ്രാവശ്യമാണ് മദ്യവില വർധിച്ചത്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മെയ് മാസത്തിൽ 35 ശതമാനം എക്‌സൈസ് നികുതി വർധിപ്പിച്ചു. 212 ശതമാനത്തിൽ നിന്ന് 247 ശതമാനത്തിലേക്കാണ് വർധനയുണ്ടായത്. അധിക നികുതി വർധനനവ് എത്രനാൾ ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നില്ല.
ഫെബ്രുവരി ഒന്ന് മുതലാണ് സംസ്ഥാനത്തെ മദ്യവില വീണ്ടും കൂട്ടിയത്. ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് നൂറു രൂപ വരെ വില കൂടിയിരുന്നു. ഏറെ നാളത്തെ മദ്യക്കമ്പനികളുടെ ആവശ്യത്തിനൊടുവിലാണ് വര്‍ധനവിന് സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി വീശിയത്.