തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വാക്സിന് എടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വാക്സിന് എടുക്കാതെ മാറി നില്ക്കുന്ന അധ്യാപകരെ പരിശോധിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനം. Also Read: സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് നിർബന്ധിത അവധി? നിർണായക തീരുമാനത്തിന് സാധ്യത
വാക്സിന് എടുക്കാതെ മാറി നില്ക്കുന്ന അധ്യാപകര്‍ ഈ ബോര്‍ഡിന് മുന്നില്‍ ഹാജരാകണം. ഗുരുതരമായ രോഗങ്ങള്‍ കാരണമോ, ഡോക്ടറുടെ നിര്‍ദേശപ്രകാരമോ വാക്സിന് എടുക്കാത്ത അധ്യാപകരെ തിരിച്ചറിയാനാണിത്.
പരിശോധനയില്‍ അധ്യാപകര്‍ക്ക് പ്രശ്നങ്ങളില്ലെന്ന് കണ്ടാല്‍ കര്‍ശന നടപടി എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അധ്യാപകര്‍ക്ക് വാക്സിനെടുക്കാന്‍ പ്രത്യേക ക്രമീകരണം ആവശ്യമെങ്കില്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുമ്പ് അറിയിച്ചിരുന്നു.
കൊവിഡ്-19 പ്രതിരോധ വാക്സിന് സ്വീകരിക്കാത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ബന്ധിത അവധി നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യും.
സംസ്ഥാനത്ത് അധ്യാപകരും സ്കൂള്‍ ജീവനക്കാരു ഉള്‍പ്പെടെ അയ്യായിരം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. വാക്സിന് സ്വീകരിക്കാത്തവര്‍ സ്കൂളുകളില്‍ വരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
വാക്സിനെടുക്കാതെ അധ്യാപകരും ജീവനക്കാരും തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും അഭിപ്രായം. അധ്യാപകര്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും വാക്സിന് എടുക്കാനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ സജ്ജമാക്കും. ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണ് വാക്സിന് സ്വീകരിക്കാത്തതെങ്കില്‍ അവര്‍ വ്യക്തമായ രേഖകള്‍ ഹാജരാക്കണം.
സംസ്ഥാനത്ത് സ്കൂള്‍ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ ധാരണയായിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സിന് സ്വീകരിക്കാത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ബന്ധിത അവധി നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നത്. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ആവശ്യമായ സമയം ലഭിക്കുന്നില്ലെന്ന അധ്യാപകരുടെ പരാതി കണക്കിലെടുത്താണ് സ്കൂള്‍ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാനുള്ള ആലോചന ശക്തമാക്കിയത്.
Also Read: പണിയുള്ളതുകൊണ്ട് ട്രോളുകൾ ശ്രദ്ധിക്കാറില്ല; വിമർശിക്കുന്നവർക്ക് വിമർശിക്കാം: മുഹമ്മദ് റിയാസ്
രാവിലെ മുതല്‍ ഉച്ചവരെയുള്ള ക്ലാസുകള്‍ തുടരേണ്ടതില്ലെന്നും മുന്‍പ് ഉണ്ടായിരുന്ന സമയക്രമമായ രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാനുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ തീരുമാനമായത്. കൊവിഡ് ആശങ്ക മാതാപിതാക്കളില്‍ കുറഞ്ഞതും കുട്ടികള്‍ മടിയില്ലാതെ ഈ ഘട്ടത്തിലും സ്കൂളുകളില്‍ എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ എത്രയും വേഗം പഴയ നിലയിലേക്ക് ക്ലാസുകള്‍ തിരികെ എത്തിക്കണമെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസം വീതം രാവിലെ മുതല്‍ വൈകുന്നേരം വരെയാകും ക്ലാസുകള്‍.
വാക്സിന് എടുക്കാതെ മാറി നില്ക്കുന്ന അധ്യാപകര്‍ ഈ ബോര്‍ഡിന് മുന്നില്‍ ഹാജരാകണം. ഗുരുതരമായ രോഗങ്ങള്‍ കാരണമോ, ഡോക്ടറുടെ നിര്‍ദേശപ്രകാരമോ വാക്സിന് എടുക്കാത്ത അധ്യാപകരെ തിരിച്ചറിയാനാണിത്.
പരിശോധനയില്‍ അധ്യാപകര്‍ക്ക് പ്രശ്നങ്ങളില്ലെന്ന് കണ്ടാല്‍ കര്‍ശന നടപടി എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അധ്യാപകര്‍ക്ക് വാക്സിനെടുക്കാന്‍ പ്രത്യേക ക്രമീകരണം ആവശ്യമെങ്കില്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുമ്പ് അറിയിച്ചിരുന്നു.
കൊവിഡ്-19 പ്രതിരോധ വാക്സിന് സ്വീകരിക്കാത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ബന്ധിത അവധി നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യും.
സംസ്ഥാനത്ത് അധ്യാപകരും സ്കൂള്‍ ജീവനക്കാരു ഉള്‍പ്പെടെ അയ്യായിരം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. വാക്സിന് സ്വീകരിക്കാത്തവര്‍ സ്കൂളുകളില്‍ വരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
വാക്സിനെടുക്കാതെ അധ്യാപകരും ജീവനക്കാരും തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും അഭിപ്രായം. അധ്യാപകര്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും വാക്സിന് എടുക്കാനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ സജ്ജമാക്കും. ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണ് വാക്സിന് സ്വീകരിക്കാത്തതെങ്കില്‍ അവര്‍ വ്യക്തമായ രേഖകള്‍ ഹാജരാക്കണം.
സംസ്ഥാനത്ത് സ്കൂള്‍ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ ധാരണയായിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സിന് സ്വീകരിക്കാത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ബന്ധിത അവധി നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നത്. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ആവശ്യമായ സമയം ലഭിക്കുന്നില്ലെന്ന അധ്യാപകരുടെ പരാതി കണക്കിലെടുത്താണ് സ്കൂള്‍ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാനുള്ള ആലോചന ശക്തമാക്കിയത്.
Also Read: പണിയുള്ളതുകൊണ്ട് ട്രോളുകൾ ശ്രദ്ധിക്കാറില്ല; വിമർശിക്കുന്നവർക്ക് വിമർശിക്കാം: മുഹമ്മദ് റിയാസ്
രാവിലെ മുതല്‍ ഉച്ചവരെയുള്ള ക്ലാസുകള്‍ തുടരേണ്ടതില്ലെന്നും മുന്‍പ് ഉണ്ടായിരുന്ന സമയക്രമമായ രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാനുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ തീരുമാനമായത്. കൊവിഡ് ആശങ്ക മാതാപിതാക്കളില്‍ കുറഞ്ഞതും കുട്ടികള്‍ മടിയില്ലാതെ ഈ ഘട്ടത്തിലും സ്കൂളുകളില്‍ എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ എത്രയും വേഗം പഴയ നിലയിലേക്ക് ക്ലാസുകള്‍ തിരികെ എത്തിക്കണമെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസം വീതം രാവിലെ മുതല്‍ വൈകുന്നേരം വരെയാകും ക്ലാസുകള്‍.