ആപ്പ്ജില്ല

കൊവിഡിനെ ചെറുക്കാൻ ഇനി 'ബ്രേക്ക് ദി ചെയിന്‍ ഡയറി'; എന്താണ് പുതിയ പദ്ധതി, ഉദ്ദേശമെന്ത്?

ഉറവിടമറിയാത്ത കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ബ്രേക്ക് ദി ചെയിൻ ഡയറി എന്ന ആശയം മുന്നോട്ട് വെച്ചത്. സാമൂഹിക വ്യാപന സാധ്യതകൾ സംസ്ഥാനത്ത് നിലനിൽക്കുന്ന സൂചനകളാണ് സർക്കാർ നൽകുന്നത്

Samayam Malayalam 25 Jun 2020, 7:12 pm
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധത്തിന് പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഉറവിടമറിയാത്ത കേസുകൾ ഉയരുന്നതിനാൽ 'ബ്രേക്ക് ദി ചെയിന്‍ ഡയറി' ആശയവുമായി സംസ്ഥാന സർക്കാർ.
Samayam Malayalam ബ്രേക്ക് ദി ചെയിന്‍ ഡയറി
ബ്രേക്ക് ദി ചെയിന്‍ ഡയറി


Also Read: കേരളത്തിൽ ഇന്ന് 123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കയറിയ വാഹനങ്ങളുടെ നമ്പര്‍, സമയം, കയറിയ ഹോട്ടലിന്റെ പേര്, സമയം തുടങ്ങിയ വിവരങ്ങളെല്ലാം ഡയറിയിലോ ഫോണിലോ രേഖപ്പെടുത്തി സൂക്ഷിക്കണം എന്നതാണ് ബ്രേക്ക് ദി ചെയിന്‍ ഡയറി' പദ്ധതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്.

ഉറവിടമറിയാത്ത കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ബ്രേക്ക് ദി ചെയിൻ ഡയറി എന്ന ആശയം മുന്നോട്ട് വെച്ചത്. കൊവിഡ് ബാധതയുണ്ടായാൽ സഞ്ചരിച്ച പ്രദേശങ്ങളെക്കുറിച്ചും വാഹനങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കും. ആരൊക്കെയായി സമ്പർക്കം പുലർത്തി, കയറിയ വാഹനങ്ങൾ, സമ്പർക്കം പുലർത്തിയവർ ആരൊക്കെ എന്നീ വിഷയങ്ങളിൽ വിശദമായ വിവരങ്ങൾ അതിവേഗം ഈ മാർഗത്തിലൂടെ ലഭ്യമാകും.

സാമൂഹിക വ്യാപന സാധ്യതകൾ സംസ്ഥാനത്ത് നിലനിൽക്കുന്ന സൂചനകളാണ് സർക്കാർ നൽകുന്നത്. ആരോഗ്യമന്ത്രി കെകെ ശൈലജ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കം പേരുടെ കേസുകളിൽ മാത്രമേ രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളു. ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് സർക്കാർ നിലപാട് കടുപ്പിച്ചത്.
Also Read: നിയന്ത്രണങ്ങള്‍ കടുപ്പിക്കും, ഹോട്ട്‌സ്‌പോട്ടുകളില്‍ മാറ്റം, വിശദവിവരങ്ങള്‍

സംസ്ഥാനത്ത് ഇന്ന് 123 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 53 പേർക്ക് രോഗമുക്തിയുണ്ടായി. ആറ് പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് നൂറിന് മുകളിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. 1,59,614 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 2349 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 344 പേരെ ഇന്നു മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്