ആപ്പ്ജില്ല

ഹോട്ടലുകളിൽ പാഴ്സല്‍ മാത്രം; കേന്ദ്രത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇളവുകള്‍ തിരുത്തി കേരളം

ബാര്‍ബര്‍ ഷോപ്പുകള്‍, റെസ്റ്റോറന്റുകൾ, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയ്ക്കും ഹ്രസ്വദൂര ബസ് സര്‍വീസുകള്‍ക്കുമാണ് കേരളം ഇളവ് നല്‍കിയിരുന്നത്. ഇതിനെതിരെ കേന്ദ്ര സർക്കാർ രംഗത്തുവരികയും ചെയ്തു.

Samayam Malayalam 20 Apr 2020, 2:44 pm
തിരുവനന്തപുരം։ ലോക്ഡൊണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തി കേരളം. ബാർബര്‍ ഷോപ്പുകളും ഹോട്ടലുകളും തുറക്കാനുള്ള അനുമതിയാണ് കേരളം തിരുത്തിയിരിക്കുന്നത്.
Samayam Malayalam CM Pinarayi Vijayan
ഇളവുകള്‍ തിരുത്തി കേരളം


Also Read : COVID-19 Live: ആന്ധ്രാപ്രദേശില്‍ മൂന്ന് കൊവിഡ് മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 75 പേര്‍ക്ക്


സംസ്ഥാനത്തിന് തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇളവുകള്‍ വരുത്തിയത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയച്ചിരുന്നു.

ബാര്‍ബര്‍ ഷോപ്പുകള്‍, ഭക്ഷണശാലകള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഹ്രസ്വദൂര ബസ് സര്‍വീസുകള്‍ക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നത്. ഇളവുകള്‍ തിരുത്തിയതിന്റെ പശ്ചാത്തലത്തില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുവാന്‍ വൈകും. ഇതിന് പകരം ഇവര്‍ക്ക് വീടുകളില്‍ എത്തി മുടിവെട്ടുന്നതിൽ വിലക്കില്ല.

ആളുകള്‍ക്ക് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഉത്തരവും സംസ്ഥാനം പിന്‍വലിച്ചു. പകരമായി അവര്‍ക്ക് പാഴ്സല്‍ കൊണ്ടുപോകാനുള്ള സൗകര്യം തന്നെ തുടരുമെന്നും കേരളം അറിയിച്ചു. അതേസമയം, ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന് സമയം രാത്രി ഒന്‍പത് മണിവരെ പുനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

ബൈക്കില്‍ രണ്ട് പേർക്ക് യാത്ര അനുവദിക്കില്ലെന്നും വര്‍ക്ക് ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്രത്തോട് അനുമതി തേടുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. നേരത്തെ സംസ്ഥാനം ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്ർ വര്‍ക്ക്ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ റദ്ദാക്കിയിരുന്നു.

Also Read : തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ മെയ് 7 വരെ നീട്ടി; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കേരളം നല്‍കിയ ഇളവുകള്‍ കേന്ദ്രനിര്‍ദ്ദേശത്തില്‍ വെള്ളം ചേര്‍ത്താണെന്നും ഉത്തരവ് തിരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, വിശദീകരണം ചോദിച്ചിട്ടില്ലെന്നും പരസ്പരം ച‍‍ർച്ചചെയ്താണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്