തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. ഒൻപത് ഇനങ്ങൾ ഉൾപ്പെടുന്ന കിറ്റ് ഏപ്രിൽ അവസാനം വരെ വിതരണം ചെയ്യും. ഈസ്‌റ്റർ - വിഷു ആഘോഷങ്ങൾ നടക്കുന്ന മാസങ്ങളിൽ കിറ്റിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്താനുള്ള ആലോചനയും നടക്കുന്നുണ്ട്. Also Read: നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത 4 എംഎൽഎമാർക്ക് കൊവിഡ്
റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന കിറ്റിൽ മുൻപ് നൽകിയിരുന്ന ഇനങ്ങൾ തന്നെയാണ് ഇപ്പോഴും ഇടം പിടിച്ചിരിക്കുന്നത്. ചെറുപയർ (അരക്കിലോ), തുവരപ്പരിപ്പ് (കാൽ കിലോ), പഞ്ചസാര (ഒരു കിലോ), തേയില (നൂറ് ഗ്രാം), മുളക് പൊടി അല്ലെങ്കിൽ മുളക് (നൂറ് ഗ്രാം), കടുക് അല്ലെങ്കിൽ ഉലുവ (നൂറ് ഗ്രാം), വെളിച്ചെണ്ണ (അരക്കിലോ), ഉപ്പ് (ഒരു കിലോ) എന്നിവയാണ് കിറ്റിലെ ഇനങ്ങൾ.
കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ വൈകാതെ പുറത്തുവിടും. സംസ്ഥാനത്താകെ 88.8 ലക്ഷം കാർഡുടമകൾ ഉണ്ട്. ഇവരിൽ 83 ലക്ഷം പേർ കിറ്റ് വാങ്ങുന്നുണ്ടെന്നാണ് സപ്ലൈകോയുടെ കണക്കുകൂട്ടൽ.
Also Read: മലപ്പുറം പിടിക്കാൻ സ്വതന്ത്രർ? യുഡിഎഫ് കോട്ടകൾ തകർക്കാൻ ഇന്ത്യൻ ഫുട്ബോള്‍ ടീം മുൻ ക്യാപ്റ്റനെ ഇറക്കാൻ ഇടതുനീക്കം
കൊവിഡ്-19 പ്രതിസന്ധികാലത്തടക്കം വിതരണം ചെയ്‌ത ഭക്ഷ്യക്കിറ്റ് വിതരണം ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈസ്‌റ്റർ - വിഷു ആഘോഷങ്ങൾ നടക്കുന്ന മാസങ്ങളിൽ കിറ്റിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന കിറ്റിൽ മുൻപ് നൽകിയിരുന്ന ഇനങ്ങൾ തന്നെയാണ് ഇപ്പോഴും ഇടം പിടിച്ചിരിക്കുന്നത്. ചെറുപയർ (അരക്കിലോ), തുവരപ്പരിപ്പ് (കാൽ കിലോ), പഞ്ചസാര (ഒരു കിലോ), തേയില (നൂറ് ഗ്രാം), മുളക് പൊടി അല്ലെങ്കിൽ മുളക് (നൂറ് ഗ്രാം), കടുക് അല്ലെങ്കിൽ ഉലുവ (നൂറ് ഗ്രാം), വെളിച്ചെണ്ണ (അരക്കിലോ), ഉപ്പ് (ഒരു കിലോ) എന്നിവയാണ് കിറ്റിലെ ഇനങ്ങൾ.
കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതർ വൈകാതെ പുറത്തുവിടും. സംസ്ഥാനത്താകെ 88.8 ലക്ഷം കാർഡുടമകൾ ഉണ്ട്. ഇവരിൽ 83 ലക്ഷം പേർ കിറ്റ് വാങ്ങുന്നുണ്ടെന്നാണ് സപ്ലൈകോയുടെ കണക്കുകൂട്ടൽ.
Also Read: മലപ്പുറം പിടിക്കാൻ സ്വതന്ത്രർ? യുഡിഎഫ് കോട്ടകൾ തകർക്കാൻ ഇന്ത്യൻ ഫുട്ബോള്‍ ടീം മുൻ ക്യാപ്റ്റനെ ഇറക്കാൻ ഇടതുനീക്കം
കൊവിഡ്-19 പ്രതിസന്ധികാലത്തടക്കം വിതരണം ചെയ്‌ത ഭക്ഷ്യക്കിറ്റ് വിതരണം ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈസ്‌റ്റർ - വിഷു ആഘോഷങ്ങൾ നടക്കുന്ന മാസങ്ങളിൽ കിറ്റിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.