ന്യൂഡൽഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള സർക്കാരുമായുള്ള തർക്കത്തിൽ തുടർനടപടിക്ക് ഒരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാ വിദഗ്ദരുമായി ആരിഫ് മുഹമ്മദ് ഖാൻ സംസാരിച്ചു. നിയമ നടപടിക്ക് സാധ്യതയുണ്ടോയെന്നാണ് ഗവർണർ ആരാഞ്ഞിരിക്കുന്നത്.
Also read: ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹത്തിന് തുല്യം: യോഗി ആദിത്യനാഥ്
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെ കടുത്ത വിമർശനമാണ് ഗവർണർ ഉന്നയിച്ചത്. കോടതിയെ സമീപിച്ച നടപടിയിൽ വിശദീകരണം നൽകണമെന്ന് ഗവർണർ ആവശ്യപ്പെടുകയും ചീഫ് സെക്രട്ടറി ടോം ജോസ് രാജ് ഭവനിലെത്തി സർക്കാരിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ വിശദീകരണം ഗവർണർ തള്ളി.
Also read: സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തരുത്; ഡിജിപിയുടെ നിർദ്ദേശം
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാരിന്റെ എതിർപ്പ് ഉൾപ്പെടുന്ന നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭാ യോഗം അംഗീകരിച്ചു. 29ന് നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും നിയമസഭ തുടങ്ങുക. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സർക്കാരിന്റെ പ്രതിഷേധവും സുപ്രീംകോടതിയെ സമീപിച്ചതിനുള്ള സാഹചര്യവും പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.