തിരുവനന്തപുരം: ജലവും മണ്ണും സംരക്ഷിച്ചുള്ള സുസ്ഥിര ജലവിനിയോഗം വേണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. സര്‍ക്കാരുകളും ജനങ്ങളും ജലസംരക്ഷണം കൂട്ടുത്തരവാദിത്തമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി വിഭവങ്ങള്‍ സമൃദ്ധമായിട്ടും വരള്‍ച്ചയും ജലക്ഷാമവും കേരളത്തില്‍ ഒരു യാഥാര്‍ഥ്യമാണ്. 2018 ലെ പ്രളയം നമുക്ക് പാഠവും മുന്നറിയിപ്പുമാകണം. ഭൂഗര്‍ഭ ജലനിരപ്പ് ക്രമേണ കുറയുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് ഉയര്‍ത്തുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും വരും കാലങ്ങളിലുണ്ടാക്കാവുന്ന പ്രതിസന്ധികള്‍ നേരിടാന്‍ മുന്നൊരുക്കങ്ങളാണ് ആവശ്യം. 2030 ഓടെ വരാവുന്ന ജലക്ഷാമവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപയോഗിക്കാവുന്ന ജലത്തിന്റെ പകുതിയോളം പാഴായിപോകുമ്പോൾ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലോക ജല ദിനാചരണത്തിൻ്റെയും സെമിനാറിൻ്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും വരും കാലങ്ങളിലുണ്ടാക്കാവുന്ന പ്രതിസന്ധികള്‍ നേരിടാന്‍ മുന്നൊരുക്കങ്ങളാണ് ആവശ്യം. 2030 ഓടെ വരാവുന്ന ജലക്ഷാമവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപയോഗിക്കാവുന്ന ജലത്തിന്റെ പകുതിയോളം പാഴായിപോകുമ്പോൾ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലോക ജല ദിനാചരണത്തിൻ്റെയും സെമിനാറിൻ്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.