ആപ്പ്ജില്ല

പിഡബ്ല്യൂസിയെ വിലക്കി സംസ്ഥാന സര്‍ക്കാര്‍; ഐടി പദ്ധതികളിൽ സ്ഥാപനത്തിന് രണ്ട് വര്‍ഷത്തെ വിലക്ക്

സ്വപ്ന സുരേഷിൻ്റെ നിയമനവുമായി ബന്ധപ്പെട്ടാണ് അന്താരാഷ്ട്ര കൺസള്‍ട്ടൻസി സ്ഥാപനത്തെ സംസ്ഥാന സര്‍ക്കാര്‍ വിലക്കുന്നത്.

Samayam Malayalam 30 Nov 2020, 4:55 pm
തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കു ശേഷം സംസ്ഥാന സര്‍ക്കാരിൻ്റെ ഐടി പദ്ധതികളിൽ നിന്ന് അന്താരാഷ്ട്ര കൺസള്‍ട്ടൻസി സ്ഥാപനമായ പ്രൈസ്‍‍വാട്ടര്‍ഹൗസ്കൂപ്പേഴ്സിന് വിലക്ക്. രണ്ട് വര്‍ഷത്തേയ്ക്കാണ് പിഡബ്ല്യൂസിയെ വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്.
Samayam Malayalam PWC---Agencies
പ്രതീകാത്മക ചിത്രം


സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ സ്പേസ് പാര്‍ക്കിലെ നിയമനവുമായി ബന്ധപ്പെട്ടാണ് കൺസള്‍ട്ടൻസിയെ വിലക്കിയതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. അതേസമയം, സര്‍ക്കാര്‍ ഉത്തരവിൽ സ്വപ്ന സുരേഷിൻ്റെ പേര് പറഞ്ഞിട്ടില്ലെന്നും 'യോഗ്യതയില്ലാത്തയാളെ' നിയമിച്ചതിനാണ് വിലക്കെന്നാണ് പരാമര്‍ശമെന്നും 24 റിപ്പോര്‍ട്ട് ചെയ്തു.

Also Read: ബാബാ ആംതെയുടെ ചെറുമകൾ ഡോ. ശീതൾ ആംതെ മരിച്ചനിലയിൽ

സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഇബിയുമായി സഹകരിച്ച് നടപ്പാക്കുന്ന കെഫോൺ പദ്ധതിയുടെ കൺസള്‍ട്ടൻസി ചുമതല പിഡബ്ല്യൂസിയ്ക്കായിരുന്നു. ഈ കരാറിൻ്റെ കാലാവധി ഇന്നു തീരാനിരിക്കേയാണ് വിലക്ക്. ഈ സാഹചര്യത്തിൽ ഈ കരാറും കമ്പനിയ്ക്ക് പുതുക്കാനാകില്ല.

അന്താരാഷ്ട്ര സ്ഥാപനവുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കിയെങ്കിലും കരാറുകല്‍ പാലിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്നാണ് ഉത്തരവിൽ പറയുന്നത്.

Also Read: ആനത്തവട്ടത്തെ ന്യായീകരണ തൊഴിലാളിയെന്നു വിളിച്ച് വിനു വി ജോൺ; ഒടുവിൽ മാപ്പ്

അതേസമയം, സ്വപ്ന സുരേഷിൻ്റെ നിയമനവുമായി തങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലെന്നും വിഷൻ ടെക്നോളീസ് എന്ന സ്ഥാപനമാണ് സ്വപ്നയെ നിയമിച്ചതെന്നും മുൻപ് പിഡബ്ല്യൂസി പ്രസ്താവനയിറക്കിയിരുന്നു. കമ്പനിയുമായി 2014 മുതൽ ബന്ധമുണ്ടെന്നും എന്നാൽ ഇത്തരമൊരു അനുഭവം ആദ്യമാണെന്നും പിഡബ്ല്യൂസി വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്