കൊച്ചി: സ്പെഷ്യൽ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അരി വിതരണം തുടരാമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കി.
അരി വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപായി സ്വീകരിച്ചിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അരി വിതരണം ചെയ്യാനുള്ള തീരുമാനത്തിലെ ഉത്തരവ് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് തന്നെ ഇറക്കിയതാണെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കിലോയ്ക്ക് 15 രൂപ നിരക്കില്‍ നീല, വെള്ള റേഷൻ കാര്‍ഡുകൾ ഉള്ളവർക്കാണ് 10 കിലോ സ്പെഷ്യല്‍ അരി നൽകാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷത്തിൻ്റെ പരാതി സ്വീകരിച്ച് അരി വിതരണം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയതോടെ സർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.
അരി വിതരണം ചെയ്യാനുള്ള തീരുമാനം മുൻപ് തന്നെ സ്വീകരിച്ചതാണെന്നും മുൻപ് നൽകിക്കൊണ്ടിരുന്ന അരി വിതരണത്തിൻ്റെ ഭാഗമായിട്ട് തന്നെയാണ് ഇപ്പോഴും വിതരണം നടക്കുന്നതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും സർക്കാർ പറഞ്ഞു. 2020 ഓഗസ്റ്റിൽ സ്പെഷ്യൽ അരി വിതരണം നിർത്തിവച്ചതാണെന്നും മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് അരി വിതരണം പുനരാംഭിച്ചതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചത്. എന്നാൽ സർക്കാർ നിലപാട് കോടതി അംഗീകരിക്കുകയും അരി വിതരണം ചെയ്യാൻ അനുമതി നൽകുകയുമായിരുന്നു.
അരി വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപായി സ്വീകരിച്ചിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അരി വിതരണം ചെയ്യാനുള്ള തീരുമാനത്തിലെ ഉത്തരവ് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് തന്നെ ഇറക്കിയതാണെന്ന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കിലോയ്ക്ക് 15 രൂപ നിരക്കില്‍ നീല, വെള്ള റേഷൻ കാര്‍ഡുകൾ ഉള്ളവർക്കാണ് 10 കിലോ സ്പെഷ്യല്‍ അരി നൽകാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷത്തിൻ്റെ പരാതി സ്വീകരിച്ച് അരി വിതരണം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയതോടെ സർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.
അരി വിതരണം ചെയ്യാനുള്ള തീരുമാനം മുൻപ് തന്നെ സ്വീകരിച്ചതാണെന്നും മുൻപ് നൽകിക്കൊണ്ടിരുന്ന അരി വിതരണത്തിൻ്റെ ഭാഗമായിട്ട് തന്നെയാണ് ഇപ്പോഴും വിതരണം നടക്കുന്നതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും സർക്കാർ പറഞ്ഞു. 2020 ഓഗസ്റ്റിൽ സ്പെഷ്യൽ അരി വിതരണം നിർത്തിവച്ചതാണെന്നും മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് അരി വിതരണം പുനരാംഭിച്ചതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചത്. എന്നാൽ സർക്കാർ നിലപാട് കോടതി അംഗീകരിക്കുകയും അരി വിതരണം ചെയ്യാൻ അനുമതി നൽകുകയുമായിരുന്നു.