തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പലഭാഗങ്ങളിലും ചൂട് വര്‍ദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ചില പ്രദേശങ്ങളിലെ അങ്കണവാടികളുടെ പ്രവര്‍ത്തനസമയം മാറ്റാൻ നിര്‍ദ്ദേശം. മന്ത്രി കെ കെ ശൈലജയാണ് വനിതാ - ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ അങ്കണവാടികളുടെ സമയം മാറ്റാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ 12 മണി വരെയോ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയോ അങ്കണവാടികള്‍ പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദ്ദേശത്തിൽ പറയുന്നത്. ചൂടു കൂടിയതു മൂലം സംസ്ഥാനത്ത് ചിലയിടങ്ങളിൽ പകൽസമയത്ത് അങ്കണവാടികള്‍ പ്രവര്‍ത്തിപ്പിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് നടപടി.
അങ്കണവാടികള്‍ അടച്ചിടേണ്ടി വന്നാൽ കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന പോഷകാഹാരം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മുടങ്ങുമെന്നത് കണക്കിലെടുത്താണ് തദ്ദേശ സ്ഥാപനങ്ങളുടെ സൗകര്യാര്‍ത്ഥം സമയം മാറ്റാൻ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
വേനൽച്ചൂട് കനത്തതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സൂര്യാതപം ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അങ്കണവാടികള്‍ അടച്ചിടേണ്ടി വന്നാൽ കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന പോഷകാഹാരം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മുടങ്ങുമെന്നത് കണക്കിലെടുത്താണ് തദ്ദേശ സ്ഥാപനങ്ങളുടെ സൗകര്യാര്‍ത്ഥം സമയം മാറ്റാൻ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
വേനൽച്ചൂട് കനത്തതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സൂര്യാതപം ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.