തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പിലാക്കി ദിവങ്ങള്‍ക്കകം സര്‍ക്കാരിന് പിഴയിനത്തില്‍ ലഭിച്ചത് വന്‍ തുക. നിയമം നിലവില്‍ വന്ന സെപ്റ്റംബര്‍ ഒന്നുമുതല്‍ ആദ്യത്തെ അഞ്ചുദിവസം കൊണ്ട് 46 ലക്ഷം രൂപയാണ് കേരള സര്‍ക്കാരിന് ലഭിച്ചത്. നിയമത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുമ്പോഴാണ് ഈ കണക്ക് പുറത്തുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പിലാക്കിയതിനുശേഷം കേരളത്തില്‍ ഇതുവരെ 1758 നിയമലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമലംഘനങ്ങളില്‍ വലിയതോതിലുള്ള കുറവ് അനുഭവപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിച്ച് യാത്രചെയ്യുന്നവരുടെ എണ്ണം നേരത്തെയുള്ളതിനേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. സ്പീഡ് ക്യാമറകളില്‍ കുടുങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുമുണ്ട്.
നിയമങ്ങള്‍ പാലിക്കുന്നതില്‍ വര്‍ധനവ് വന്നതോടെ അപകട നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ നിരന്തര പരിശോധനകളും സ്പീഡ് ക്യാമറകളുമുള്ള നഗരങ്ങളില്‍ മാത്രമാണ് നിയമലംഘനം കുറഞ്ഞിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമപ്രദേശങ്ങളില്‍ നിയമലംഘനങ്ങളില്‍ വലിയ കുറവില്ലെന്നും അധികൃതര്‍ പറയുന്നു.
അതേസമയം പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ നിയമം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. വലിയ തോതിലുള്ള പിഴ ഈടാക്കുന്നതിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഇത്.
നിയമലംഘനത്തിനുള്ള പിഴ കുറച്ച് ഓര്‍ഡിനൻസ് ഇറക്കുന്നതിനുള്ള നിയമസാധുത ആരാഞ്ഞ് ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചിട്ടുണ്ട്. വൻ തുക പിഴയായി ഈടാക്കുന്നതിനെതിരെ ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം.
നിയമങ്ങള്‍ പാലിക്കുന്നതില്‍ വര്‍ധനവ് വന്നതോടെ അപകട നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ നിരന്തര പരിശോധനകളും സ്പീഡ് ക്യാമറകളുമുള്ള നഗരങ്ങളില്‍ മാത്രമാണ് നിയമലംഘനം കുറഞ്ഞിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമപ്രദേശങ്ങളില്‍ നിയമലംഘനങ്ങളില്‍ വലിയ കുറവില്ലെന്നും അധികൃതര്‍ പറയുന്നു.
അതേസമയം പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ നിയമം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. വലിയ തോതിലുള്ള പിഴ ഈടാക്കുന്നതിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഇത്.
നിയമലംഘനത്തിനുള്ള പിഴ കുറച്ച് ഓര്‍ഡിനൻസ് ഇറക്കുന്നതിനുള്ള നിയമസാധുത ആരാഞ്ഞ് ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചിട്ടുണ്ട്. വൻ തുക പിഴയായി ഈടാക്കുന്നതിനെതിരെ ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം.