ആപ്പ്ജില്ല

സോളാർ പീഡനക്കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സർക്കാർ ഉത്തരവ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം ആറു നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്.

Samayam Malayalam 24 Jan 2021, 4:03 pm
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിൽ സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കി സംസ്ഥാന സര്‍ക്കാര്‍. പീഡനക്കേസിലെ പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam oommen chandy - Copy
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവർക്കെതിരെ അന്വേഷണം Photo: The Times of India/File


മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം ആറ് മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെയുള്ള പരാതിയാണ് സിബിഐ അന്വേഷിക്കുക. ഉമ്മൻ ചാണ്ടിയ്ക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, അടൂര്‍ പ്രകാശ് എംപി, എപി അനിൽകുമാര്‍, ഹൈബി ഈഡൻ എന്നിവരും ബിജെപി നേതാവ് എപി അബ്ലുദ്ദക്കുട്ടിയും കേസിൽ പ്രതികളാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നിൽക്കേയാണ് പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ച് സിബിഐ അന്വേഷണത്തിനുള്ള ശുപാര്‍ശ.

Also Read: തമിഴ് ജനതയോട് അനാദരവ് കാട്ടാൻ ബിജെപിയെയും മോദിയെയും അനുവദിക്കില്ല: രാഹുല്‍ ഗാന്ധി

അതേസമയം, സര്‍ക്കാരിൻ്റെ കാലാവധി തീരാൻ മാസങ്ങള്‍ മാത്രം ബാക്കി നിൽക്കേയുള്ള ഈ നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് കോൺഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. സംസ്ഥാന പോലീസ് ഒരുപാട് അന്വേഷിച്ചതാണെന്നും കഴമ്പില്ലെന്ന് കണ്ടെത്തിയ പരാതിയാണെന്നും കൊടിക്കുന്നിൽ സുരേഷ് മനോരമ ന്യൂസിനോടു പറഞ്ഞു. സിബിഐ അന്വേഷിക്കേണ്ട കേസുകളിൽ പോലും വൻതുക മുടക്കി അന്വേഷണത്തെ കോടതിയിൽ എതിര്‍ക്കുന്ന സര്‍ക്കാര്‍ ഈ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നത് യുഡിഎഫിനെ തകര്‍ക്കാനാണ്. നാലര വര്‍ഷക്കാലം കേസിൽ ഒരു പുരോഗതിയും ഉണ്ടായില്ലെങ്കിലും കാലാവധി തീരാനിരിക്കേ നടത്തുന്ന നീക്കങ്ങള്‍ സര്‍ക്കാരിൻ്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേര്‍ത്തു.

Also Read: 'ഒരു സംശയവും വേണ്ട, പാർട്ടി സെഞ്ച്വറി അടിക്കും'; അന്ന് പിണറായി സഖാവാണ് മത്സരിക്കുന്നോയെന്ന് ചോദിച്ചതെന്ന് എംഎം മണി

രണ്ട് മാസം മുൻപ് കേസിലെ നടപടികള്‍ ഊര്‍ജിതപ്പെടുത്തിയ പോലീസ് പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. 2017ലായിരുന്നു ഉമ്മൻ ചാണ്ടിയും ജോസ് കെ മാണിയും അടക്കമുള്ള നേതാക്കള്‍ക്കെതിരെ സോളാര്‍ കേസിലെ വിവാദ സംരംഭക ആരോപണമുന്നയിച്ചത്. കേസിലെ പുതിയ നീക്കങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്നായിരുന്നു പരാതിക്കാരിയെയും പോലീസിനെയും ഉദ്ധരിച്ച് കഴിഞ്ഞ വര്‍ഷം നവംബറിൽ പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്