ആപ്പ്ജില്ല

കാട്ടുപന്നി 'ക്ഷുദ്രജീവി'; കൂട്ടത്തോടെ വെടിവെച്ചു കൊല്ലാൻ അനുമതി തേടി കേരള സർക്കാർ

കൃഷിഭൂമി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ നിലവിൽ അനുമതിയുണ്ടെങ്കിലും അതുകൊണ്ട് കാട്ടുപന്നി ശല്യത്തിന് പരിഹാരമാകുന്നില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തൽ.

Samayam Malayalam 22 Oct 2020, 2:29 pm
തിരുവനന്തപുരം: സംസ്ഥാനത്തെ കിഴക്കൻ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നി ആക്രമണം രൂക്ഷമായതോടെ കൂട്ടത്തോടെ കൊന്നൊടുക്കാൻ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. വനപ്രദേശങ്ങളോടു ചേര്‍ന്നുള്ള ഭാഗങ്ങളിൽ കൊട്ടുപന്നി ആക്രമണം രൂക്ഷമാണെന്ന വലിയരുത്തലിലാണ് വനം വകുപ്പിൻ്റെ പുതിയ തീരുമാനം.
Samayam Malayalam wild boar
കാട്ടുപന്നി. പ്രതീകാത്മക ചിത്രം. Photo: The Times of India/File


നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള അനുമതി നല്‍കുകയും ഉത്തരവ് നടപ്പാക്കുകയും ചെയ്തിരുന്നെങ്കിലും കാട്ടുപന്നി ശല്യത്തിൽ കുറവില്ലാതെ വന്നതോടെയാണ് അവരെയ ശല്യകാരിയായ മൃഗമായി പ്രഖ്യാപിച്ച് കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള അനുമതി നേടുന്നതെന്നാണ് വനം മന്ത്രി കെ രാജുവിൻ്റെ ഓഫീസിനെ ഉദ്ധരിച്ചുള്ള മനോരമ റിപ്പോര്‍ട്ടിൽ പറയുന്നത്.

Also Read: 'ശിവശങ്കർ പ്രതിയല്ല, അറസ്‌റ്റ് നടപടികൾ കോടതിയെ അറിയിക്കുമെന്ന് എൻഐഎ'; ജാമ്യഹര്‍ജി തീര്‍പ്പാക്കി

വനപ്രദേശത്തോടു ചേര്‍ന്നുള്ള സഥലങ്ങളിൽ കാട്ടുപന്നിയുടെ ശല്യം വ്യാപകമാണെന്നാണ് വനംമന്ത്രിയുടെ ഓഫീസിൻ്റെ വിലയിരുത്തൽൽ. ഇത്തരം മേഖലകളിൽ ഉദ്യോസ്ഥര്‍ക്കും ലൈസൻസുള്ള തോക്കുള്ള നാട്ടുകാര്‍ക്കും കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാൽ ഇതിനു ശേഷവും ഇവയുടെ എണ്ണത്തിലും ശല്യത്തിലും കുറവില്ലാതെ വന്നതോടെയാണ് കാട്ടുപന്നിയെ വെര്‍മിൻ അഥവാ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സര്‍ക്കാര്‍ ആലോചിക്കുന്നത്.

Also Read: കുമ്മനത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്; 28.75 ലക്ഷം രൂപ തട്ടിച്ചെന്ന് പരാതി

ഇത്തരത്തിൽ പ്രഖ്യാപിക്കണമെങ്കിൽ കേന്ദ്രാനുമതി ആവശ്യമാണ്. ഇതിനു മുൻപ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. പ്രഖ്യാപനം നിലവിൽ വന്നാൽ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ സര്‍ക്കാരിന് സാധിക്കും.

കാട്ടുപന്നി ആക്രമണം രൂക്ഷമായ മേഖലകളുടെ വിശദ വിവരങ്ങള്‍ സമര്‍പ്പിച്ചാൽ ക്ലസ്റ്റര്‍ അടിസ്ഥാനത്തിൽ കാട്ടുപന്നികളെ കൊന്നൊടുക്കാൻ സര്‍ക്കാരിന് അനുമതി ലഭിക്കും. കേന്ദ്രാനുമതി ലഭിച്ചാൽ സംസ്ഥാനത്തെ കാട്ടുപന്നി ശല്യം പൂര്‍ണമായി ഇല്ലാതാക്കാൻ കഴിയുമെന്നാണ് വനം മന്ത്രിയുടെ ഓഫീസിൻ്റെ വിശദീകരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്