ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളാണ് സത്യവാങ്മൂലത്തിലുള്ളത്. വിധി നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളാണ് സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടിലുള്ളത്. അനധികൃത ഫ്ലാറ്റുകള്‍ ഒഴിപ്പിക്കാന്‍ നോട്ടീസ് പതിച്ചു, പൊളിക്കാനുള്ള ടെന്‍ഡര്‍ നടപടി തുടങ്ങി എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്.
Also Read പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
ഡല്‍ഹിയിലെത്തിയ ചീഫ് സെക്രട്ടറി കേരളാ ഹൗസില്‍ വെച്ച് സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലുമായി ചര്‍ച്ച നടത്തിയശേഷമാണ് കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Also Read ഫ്ളാറ്റ് നിർമ്മിച്ചത് ഉദ്യോഗസ്ഥരുടേയും ഉടമകളുടേയും ഒത്താശയിൽ; വിജിലൻസ് റിപ്പോർട്ട്
ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ 23-ന് ചീഫ് സെക്രട്ടറി ഹാജരാകണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ തുടങ്ങിയെന്ന് അറിയിക്കുന്ന സാഹചര്യത്തില്‍, കോടതി നിര്‍ദേശിച്ചാല്‍ മാത്രമെ ഹാജരാവൂ എന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
Also Read മരട് വിഷയത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കര്
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളാണ് സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടിലുള്ളത്. അനധികൃത ഫ്ലാറ്റുകള്‍ ഒഴിപ്പിക്കാന്‍ നോട്ടീസ് പതിച്ചു, പൊളിക്കാനുള്ള ടെന്‍ഡര്‍ നടപടി തുടങ്ങി എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്.
Also Read പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
ഡല്‍ഹിയിലെത്തിയ ചീഫ് സെക്രട്ടറി കേരളാ ഹൗസില്‍ വെച്ച് സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലുമായി ചര്‍ച്ച നടത്തിയശേഷമാണ് കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Also Read ഫ്ളാറ്റ് നിർമ്മിച്ചത് ഉദ്യോഗസ്ഥരുടേയും ഉടമകളുടേയും ഒത്താശയിൽ; വിജിലൻസ് റിപ്പോർട്ട്
ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ 23-ന് ചീഫ് സെക്രട്ടറി ഹാജരാകണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ തുടങ്ങിയെന്ന് അറിയിക്കുന്ന സാഹചര്യത്തില്‍, കോടതി നിര്‍ദേശിച്ചാല്‍ മാത്രമെ ഹാജരാവൂ എന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
Also Read മരട് വിഷയത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കര്