തിരുവനന്തപുരം : കേരളത്തിൽ ആഞ്ഞടിച്ച പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താനായെത്തിയ വ്യോമസേനയുടെ ഹെലികോപ്റ്ററുകളുടെ വാടകയായി 25 കോടിനൽകണമെന്ന് ആവശ്യപ്പെട്ട് വ്യോമസേന. നിയമസഭയിൽ പ്രത്യേക പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്ക് പണം നൽകുന്നത് സംബന്ധിച്ച് മുമ്പ് അറിയിപ്പുണഅടായിരുന്നു. അതിനുപുറമെയാണ് ഇപ്പോള്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ട വിമാനങ്ങള്‍ക്ക് കൂടി പണം നല്‍കേണ്ട അവസ്ഥ വന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.
ഇതോടെ റേഷൻ ധാന്യത്തിന്‍റേയും വ്യോമസേനയുടേയും തുക ഉള്‍പ്പെടെ 290 കോടി രൂപയാണ് കേരളം കേന്ദ്രത്തിന് നൽകേണ്ടത്. വ്യോമസേനയ്ക്ക് നല്‍കേണ്ട തുക എത്രയാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നില്ല. പിന്നീട് 25 കോടിയുടെ ബില്ലാണ് വ്യോമസേന നൽകിയിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
ഇതോടെ റേഷൻ ധാന്യത്തിന്‍റേയും വ്യോമസേനയുടേയും തുക ഉള്‍പ്പെടെ 290 കോടി രൂപയാണ് കേരളം കേന്ദ്രത്തിന് നൽകേണ്ടത്. വ്യോമസേനയ്ക്ക് നല്‍കേണ്ട തുക എത്രയാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നില്ല. പിന്നീട് 25 കോടിയുടെ ബില്ലാണ് വ്യോമസേന നൽകിയിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.