കൊച്ചി: കെഎസ്ആര്‍ടിസിയ്ക്ക് വീണ്ടും കേരള ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എം പാനൽ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് ഹര്‍ജി പരിഗണിക്കുമ്പോഴാണ് കെഎസ്ആര്‍ടിസിയെ കോടതി വിമര്‍ശിച്ചത്. കോര്‍പ്പറേഷനിൽ ഒരു താത്കാലിക ജീവനക്കാരൻ പോലും ഇല്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
വെറുതെ സമയം നീട്ടിക്കൊണ്ടു പോകുകയാണോ എന്നായിരുന്നു കെഎസ്ആര്‍ടിസിയോട് കോടതിയുടെ ചോദ്യം .പിഎസ്‍സി നിയമിച്ചവര്‍ക്ക് ജോലി നല്‍കാൻ തടസ്സമെന്താണെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ഇനിയും നടപടി വൈകിയാൽ കോര്‍പ്പറേഷൻ തലപ്പത്തുള്ളവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.
എന്നാൽ താത്കാലിക ജീവനക്കാര്‍ക്ക് നോട്ടീസ് കൊടുത്തിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എന്നാൽ അതുപോരാ, കെഎസ്ആര്‍ടിസി എംഡി തന്നെ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും.
ഹൈക്കോടതി വിധി നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും എന്നാൽ ഒരു താത്കാലിക ജീവനക്കാരൻ പോലും നിരാശപ്പെടേണ്ടി വരില്ലെന്നും എം ഡി ടോമിൻ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. പിരിച്ചു വിടുന്നവര്‍ക്ക് മാനുഷിക പരിഗണന നല്‍കി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നാളെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
താത്കാലികജീവനക്കാരെ മാറ്റി സ്ഥിരംജീവനക്കാരെ നിയമിക്കുന്ന നടപടി കെഎസ്ആര്‍ടിസിയെ സ്തംഭനാവസ്ഥയിലെത്തിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. പിഎസ്‍സി നിയമനം നടത്തിയാലും സര്‍വീസുകള്‍ സാധാരണനിലയിലെത്താൻ ദിവസങ്ങള്‍ വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
വെറുതെ സമയം നീട്ടിക്കൊണ്ടു പോകുകയാണോ എന്നായിരുന്നു കെഎസ്ആര്‍ടിസിയോട് കോടതിയുടെ ചോദ്യം .പിഎസ്‍സി നിയമിച്ചവര്‍ക്ക് ജോലി നല്‍കാൻ തടസ്സമെന്താണെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ഇനിയും നടപടി വൈകിയാൽ കോര്‍പ്പറേഷൻ തലപ്പത്തുള്ളവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.
എന്നാൽ താത്കാലിക ജീവനക്കാര്‍ക്ക് നോട്ടീസ് കൊടുത്തിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എന്നാൽ അതുപോരാ, കെഎസ്ആര്‍ടിസി എംഡി തന്നെ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും.
ഹൈക്കോടതി വിധി നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും എന്നാൽ ഒരു താത്കാലിക ജീവനക്കാരൻ പോലും നിരാശപ്പെടേണ്ടി വരില്ലെന്നും എം ഡി ടോമിൻ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. പിരിച്ചു വിടുന്നവര്‍ക്ക് മാനുഷിക പരിഗണന നല്‍കി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നാളെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
താത്കാലികജീവനക്കാരെ മാറ്റി സ്ഥിരംജീവനക്കാരെ നിയമിക്കുന്ന നടപടി കെഎസ്ആര്‍ടിസിയെ സ്തംഭനാവസ്ഥയിലെത്തിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. പിഎസ്‍സി നിയമനം നടത്തിയാലും സര്‍വീസുകള്‍ സാധാരണനിലയിലെത്താൻ ദിവസങ്ങള്‍ വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.