ആപ്പ്ജില്ല

സി. ലൂസിയ്ക്ക് എത്രയും വേഗം പോലീസ് സംരക്ഷണം കൊടുക്കണം: ഉത്തരവിട്ട് കേരള ഹൈക്കോടതി

സി. ലൂസി കളപ്പുര മഠത്തിൽ നിന്ന് ഇറങ്ങണണെന്ന് ആവശ്യപ്പെട്ട് സന്യാസിനീ സമൂഹം മുൻസിഫ് കോടതിയിൽ നല്‍കിയ അപേക്ഷയ്ക്ക് എതിരെയായായിരുന്നു ഹൈക്കോടതിയിൽ ഹര്‍ജി.

Samayam Malayalam 11 Jul 2020, 2:35 pm
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ വിഷയത്തിൽ പ്രതികരണവായി രംഗത്തെത്തി വിവാദത്തിലായ സി. ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാൻ കേരള ഹൈക്കോടതി ഉത്തരവ്. തനിക്ക് കാരയ്ക്കാമല മഠത്തിൽ സുരക്ഷിതമായി താമസിക്കാൻ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സിസ്റ്റര്‍ ലൂസിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാൻ ജസ്റ്റിസ് വി രാജാ വിജയരാഘവൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസ് പത്തു ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും.
Samayam Malayalam സി. ലൂസി കളപ്പുര
സി. ലൂസി കളപ്പുര


ലൂസി കളപ്പുരയെ പുറത്താക്കിയ ഫ്ലാൻസിസ്കൻ ക്ലാരിസ്റ്റ് നടപടി മുൻപ് വത്തിക്കാൻ ശരിവെച്ചിരുന്നു. എന്നാൽ മഠത്തിൽ നിന്നിറങ്ങില്ലെന്ന സിസ്റ്റര്‍ ലൂസിയുടെ നിലപാടിനെതിരെ മഠം അധികൃതര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സിസ്റ്റര്‍ ലൂസി മഠത്തിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് സന്യാസിനീസമൂഹം കോടതിയിൽ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സിസ്റ്റര്‍ ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്. സിസ്റ്റര്‍ ലൂസിയ്ക്ക് എത്രയും വേഗം പോലീസ് സംരക്ഷണം ഒരുക്കണമെന്ന് കോടതി ഉത്തരവിട്ടു. വിധി നീതിന്യായ വ്യവസ്ഥയുടെ വിജയമാണെന്നും നീതിയ്ക്കു വേണ്ടി സമരം ചെയ്യുന്നവര്‍ക്ക് ഇത് പ്രചോദനമാണെന്നും സി. ലൂസി കളപ്പുര പ്രതികരിച്ചു.

Also Read: ബന്ധങ്ങള്‍ തകര്‍ക്കാന്‍ നേപ്പാളിന്‍റെ പൗരത്വ ഭേദഗതി; ഇന്ത്യയ്ക്ക് നിരാശ, ചൈനയ്ക്ക് ആശ്വാസം

"അനേകലക്ഷം കത്തോലിക്കാ വിശ്വാസികൾക്ക് മാതൃകയാക്കേണ്ട കത്തോലിക്കാസഭ ഇനിയെങ്കിലും കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടികൾ അവസാനിപ്പിച്ച് സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാൻ തയ്യാറാകണമെന്ന് ഞാൻ ആവശ്യപ്പെടുന്നു." സി. ലൂസി ഫേസ്ബുക്കിൽ കുറിച്ചു.

Also Read: പശുവിനെ കൊല്ലരുത്, ബീഫ് വിൽക്കരുത്; കർണാടക കർശന നിയമം കൊണ്ടുവരുന്നു; മാതൃക യുപി

അതേസമയം, മഠത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ ഹര്‍ജിയും വത്തിക്കാൻ തള്ലിയിരുന്നു. നടപടി റദ്ദാക്കണമെന്നും തൻ്റെ വാദം കേള്‍ക്കണമെന്നുമാണ് സി. ലൂസി ആവശ്യപ്പെട്ടത്. എന്നാൽ ഹര്‍ജി വത്തിക്കാൻ അംഗീകരിച്ചില്ല. എന്തു സംഭവിച്ചാലും മഠത്തിൽ നിന്നിറങ്ങില്ല എന്ന നിലപാടിലാണ് സി. ലൂസി കളപ്പുര.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്