ആപ്പ്ജില്ല

പീഡിപ്പിച്ചില്ല; ലൈംഗികബന്ധം പരസ്പര സമ്മതത്തോടെ; മൊഴി മാറ്റിയെങ്കിലും ഹെൽത്ത് ഇൻസ്പെക്ടറെ പിരിച്ചുവിട്ടു

പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി സത്യവാങ്മൂലം നൽകിയ ദിവസമാണ് ഹെൽത്ത് ഇൻസ്പെക്ടറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരിക്കുന്നത്.

Samayam Malayalam 23 Nov 2020, 9:28 pm
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന് ആരോപണം നേരിട്ട ഹെൽത്ത് ഇൻസ്പെക്ടറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ ദിവസമാണ് പിരിച്ചുവിടൽ. കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാറിനെതിരെയാണ് ആരോപണം ഉയർന്നത്.
Samayam Malayalam pradeep kumar
പിരിച്ചുവിടപ്പെട്ട പ്രദീപ് കുമാർ


കുളത്തൂപ്പുഴ സ്വദേശിയാണ് പ്രദീപ് കുമാറിനെതിരെ പരാതി നല്‍കിയത്. മലപ്പുറത്ത് വീട്ടുജോലിയ്ക്ക് പോയ ശേഷം തിരികെയെത്തിയതോടെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു, കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയില്‍ കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. ഈ സര്‍ട്ടിഫിക്കറ്റിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിനെ വിളിച്ചു. വീട്ടിലേക്ക് വരാന്‍ അയാള്‍ ആവശ്യപ്പെട്ടു. മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷം ഭരതന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ അന്നേ ദിവസം രാത്രി മുഴുവന്‍ കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കുകയായിരുന്നു, എന്നായിരുന്നു പരാതി.

പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും യുവതി ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. കേസ് ഒത്തുതീർപ്പായെന്ന് ഇരു വിഭാഗവും കോടതിയെ അറിയിച്ചു. യുവതിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഡിജിപിക്ക് നിർദ്ദേശം നൽകി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്