കണ്ണൂര്‍: ജൂനിയര്‍ ഡോക്ടര്‍മാര്‍ കൊൽക്കത്തയിൽ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യമെമ്പാടും ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോട് വിയോജിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഡോക്ടര്‍മാര്‍ ജോലി ബഹിഷ്കരിച്ച് സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും അത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. അവരുടെ അവകാശം പ്രകടിപ്പിക്കാൻ വേണമെങ്കിൽ സൂചനാ പണിമുടക്ക് ആകാമെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരെല്ലാം മനുഷ്യജീവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ ജോലി ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുമ്പോള്‍ അപകടത്തിലാകുന്നത് മനുഷ്യജീവനാണെന്നും മന്ത്രി ഓര്‍മപ്പെടുത്തി. സംസ്ഥാനത്തെ സര്ക്കാര് ഡോക്ടര്‍മാര്‍ ഒന്നും ഇങ്ങനെ സമരത്തിന് പോകുന്ന ആള്‍ക്കാരല്ലെന്നും അവര്‍ക്ക് മനുഷ്യജീവൻ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത് സംബന്ധിച്ച് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഡോക്ടര്‍മാര്‍ അത്രയും ത്യാഗപൂര്‍ണ്ണമായാണ് പണിയെടുക്കുന്നതെന്നും അവര്‍ സൂചനാ പണിമുടക്കിന്‍റെ അപ്പുറമുള്ള സമരമുറകളിലേയ്ക്ക് പോകില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. അവര്‍ പണിമുടക്കി സമരം ചെയ്യുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. അവര‍്ക്കും അഭിപ്രായ സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള അവകാശവുമുണ്ട്. ഒരു ദിവസം അവര്‍ നടത്തുന്ന സൂചനാസമരം അംഗീകരിക്കാമെന്നും മന്ത്രി പറഞ്ഞു.
സര്ക്കാര് സര്‍വ്വീസിലുള്ള ഡോക്ടര്‍മാര്‍ അത്രയും ത്യാഗപൂര്‍ണ്ണമായാണ് പണിയെടുക്കുന്നതെന്നും അവര്‍ സൂചനാ പണിമുടക്കിന്‍റെ അപ്പുറമുള്ള സമരമുറകളിലേയ്ക്ക് പോകില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. അവര്‍ പണിമുടക്കി സമരം ചെയ്യുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. അവര‍്ക്കും അഭിപ്രായ സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള അവകാശവുമുണ്ട്. ഒരു ദിവസം അവര്‍ നടത്തുന്ന സൂചനാസമരം അംഗീകരിക്കാമെന്നും മന്ത്രി പറഞ്ഞു.