തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് 19 കേസുകള്‍ കൂടുകയാണെന്നും എന്നാൽ സുരക്ഷിതസ്ഥാനത്താണെന്ന് പറയാൻ കഴിയുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. കേസുകളുടെ എണ്ണത്തിൽ ചെറിയ വര്‍ധനവുണ്ടെന്നും എന്നാൽ കൊവിഡ് മരണനിരക്ക് പിടിച്ചു നിര്‍ത്താൻ കേരളത്തിനു കഴിഞ്ഞെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. രാജ്യത്ത് ആദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. "കൊവിഡുമായി പോരാടാൻ തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. പക്ഷെ നമ്മള്‍ സുരക്ഷിതസ്ഥാനത്താണെന്ന് പറയാൻ സാധിക്കും. കേരളത്തിൽ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. എന്നാൽ മരണനിരക്ക് ഇപ്പോഴും 0.4 ശതമാനം മാത്രമാണ്. പരിശോധന, നിരീക്ഷണം, ചികിത്സ എന്നീ തന്ത്രത്തിൽ ഉറച്ചു നിന്നുകൊണ്ടു മുന്നോട്ടു പോകുകയാണ് നമ്മള്‍." ആരോഗ്യമന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.
Also Read: കേരളത്തിൽ ഇന്ന് 6,282 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 59,759 സാമ്പിളുകൾ പരിശോധിച്ചു
അതേസമയം, രോഗപ്രതിരോധ നടപടികള്‍ക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങളെ പോസിറ്റീവായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ആളുകള്‍ കണക്കുകള്‍ ശ്രദ്ധിക്കുന്നില്ലെന്നും വിമര്‍ശനം ഉന്നയിക്കുന്നത് അതല്ലാതെയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ കൊവിഡ് മരണനിരക്ക് ആദ്യഘട്ടത്തിൽ 0.5 ആയിരുന്നെന്നും ജൂൺ - ജൂലൈ മാസങ്ങളിൽ ഇത് 0.7 വരെയായി ഉയര്‍ന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ 0.4 ആണ് നിരക്ക്. പതിനായിരങ്ങളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചെന്നും അവര്‍ പറഞ്ഞു.
Also Read: ചലച്ചിത്ര അവാര്‍ഡിലെ 'സിനിമക്കാരുടെ' അതൃപ്‍തി'; കൊവിഡ് ആണെന്ന് അറിയില്ലേയെന്ന് സോഷ്യല്‍ മീഡിയ
ഹോട്സ്പോട്ടുകളിൽ നിന്ന് ആളുകള്‍ മടങ്ങുന്നതു മൂലം മെയ് മാസത്തോടെയാണ് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കടിയതെന്നും വിവാഹങ്ങളും രാഷ്ട്രീയ പാര്‍ട്ടി പരിപാടികളും വൈറസ് വ്യാപനം വര്‍ധിപ്പിച്ചെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു താഴെയായി നിര്‍ത്താൻ കഴിയുന്നത് നേട്ടമാണെന്നാണ് കരുതുന്നതത്. ടെസ്റ്റ് കൂട്ടാനുള്ള മുറവിളി പണ്ടേയുള്ളതാണെന്നും എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് രോഗപ്രതിരോധത്തിന് കൃത്യമായ പദ്ധതിയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Also Read: കേരളത്തിൽ ഇന്ന് 6,282 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 59,759 സാമ്പിളുകൾ പരിശോധിച്ചു
അതേസമയം, രോഗപ്രതിരോധ നടപടികള്‍ക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങളെ പോസിറ്റീവായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ആളുകള്‍ കണക്കുകള്‍ ശ്രദ്ധിക്കുന്നില്ലെന്നും വിമര്‍ശനം ഉന്നയിക്കുന്നത് അതല്ലാതെയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ കൊവിഡ് മരണനിരക്ക് ആദ്യഘട്ടത്തിൽ 0.5 ആയിരുന്നെന്നും ജൂൺ - ജൂലൈ മാസങ്ങളിൽ ഇത് 0.7 വരെയായി ഉയര്‍ന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ 0.4 ആണ് നിരക്ക്. പതിനായിരങ്ങളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചെന്നും അവര്‍ പറഞ്ഞു.
Also Read: ചലച്ചിത്ര അവാര്‍ഡിലെ 'സിനിമക്കാരുടെ' അതൃപ്‍തി'; കൊവിഡ് ആണെന്ന് അറിയില്ലേയെന്ന് സോഷ്യല്‍ മീഡിയ
ഹോട്സ്പോട്ടുകളിൽ നിന്ന് ആളുകള്‍ മടങ്ങുന്നതു മൂലം മെയ് മാസത്തോടെയാണ് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കടിയതെന്നും വിവാഹങ്ങളും രാഷ്ട്രീയ പാര്‍ട്ടി പരിപാടികളും വൈറസ് വ്യാപനം വര്‍ധിപ്പിച്ചെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു താഴെയായി നിര്‍ത്താൻ കഴിയുന്നത് നേട്ടമാണെന്നാണ് കരുതുന്നതത്. ടെസ്റ്റ് കൂട്ടാനുള്ള മുറവിളി പണ്ടേയുള്ളതാണെന്നും എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് രോഗപ്രതിരോധത്തിന് കൃത്യമായ പദ്ധതിയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.