കൊച്ചി: ശബരിമല ശബരിമലയിൽ യുവതീപ്രവേശനത്തിന് പ്രത്യേക സൗകര്യമൊരുക്കിയോ എന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി. എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും യുവതീപ്രവേശനത്തിന് എത്ര സമയം വേണ്ടിവരുമെന്നും ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. തങ്ങള്‍ക്ക് ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം നല്‍കാൻ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന ആവശ്യവുമായി നാല് യുവതികള്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
എന്നാൽ രണ്ട് ദിവസമെങ്കിലും യുവതികള്‍ക്ക് മാത്രമായി ദര്‍ശനം അനുവദിക്കണമെന്നാണ് സര്‍ക്കാരിന്‍റെ പക്ഷമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി ജനറൽ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ എന്ത് ക്രമീകരണം ഒരുക്കാൻ സാധിക്കുമെന്ന് ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബിജെപിയും കോൺഗ്രസും ശബരിമല കര്‍മസമിതി പോലുള്ള സംഘടനകളും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി ശബരിമലയിൽ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് സുരക്ഷ തേടി കോടതിയെ സമീപിക്കുന്നതെന്നാണ് യുവതികളുടെ ഹര്‍ജിയിൽ പറയുന്നത്. ഈ സാഹചര്യം പരിഗണിച്ച് സ്ത്രീകള്‍ക്ക് മാത്രമായി രണ്ടോ മൂന്നോ ദിവസം നീക്കിവെയ്ക്കണമെന്നാണ് യുവതികള്‍ മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശം.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സെപ്റ്റംബര്‍ 28ന് സുപ്രീം കോടതി വിധി വന്നതിനു ശേഷം കറുപ്പുടുക്കുന്നതുള്‍പ്പെടെയുള്ള ആചാരങ്ങള്‍ പാലിച്ച് തങ്ങള്‍ വ്രതമെടുക്കുന്നുണ്ടെന്നും യുവതികള്‍ ഹര്‍ജിയിൽ വ്യക്തമാക്കി.
എന്നാൽ രണ്ട് ദിവസമെങ്കിലും യുവതികള്‍ക്ക് മാത്രമായി ദര്‍ശനം അനുവദിക്കണമെന്നാണ് സര്‍ക്കാരിന്‍റെ പക്ഷമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി ജനറൽ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ എന്ത് ക്രമീകരണം ഒരുക്കാൻ സാധിക്കുമെന്ന് ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബിജെപിയും കോൺഗ്രസും ശബരിമല കര്‍മസമിതി പോലുള്ള സംഘടനകളും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി ശബരിമലയിൽ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് സുരക്ഷ തേടി കോടതിയെ സമീപിക്കുന്നതെന്നാണ് യുവതികളുടെ ഹര്‍ജിയിൽ പറയുന്നത്. ഈ സാഹചര്യം പരിഗണിച്ച് സ്ത്രീകള്‍ക്ക് മാത്രമായി രണ്ടോ മൂന്നോ ദിവസം നീക്കിവെയ്ക്കണമെന്നാണ് യുവതികള്‍ മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശം.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സെപ്റ്റംബര്‍ 28ന് സുപ്രീം കോടതി വിധി വന്നതിനു ശേഷം കറുപ്പുടുക്കുന്നതുള്‍പ്പെടെയുള്ള ആചാരങ്ങള്‍ പാലിച്ച് തങ്ങള്‍ വ്രതമെടുക്കുന്നുണ്ടെന്നും യുവതികള്‍ ഹര്‍ജിയിൽ വ്യക്തമാക്കി.