ആപ്പ്ജില്ല

മുത്തൂറ്റ് ഫിനാൻസിലെ ജോലിചെയ്യാൻ തയ്യാറുള്ളവർക്ക് സംരക്ഷണം നൽകണം: ഹൈക്കോടതി

സിഐടിയു പ്രവർത്തകർ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്നു നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

Samayam Malayalam 5 Sept 2019, 8:38 pm
കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ ജോലിചെയ്യാൻ തയ്യാറുള്ള ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് സർക്കാരിനും പോലീസിനും നിർദ്ദേശം നൽകിയിരിക്കുന്നത്. സ്ഥാപനത്തിലെ ജോലിക്കാരെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ജീവനക്കാരുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ സമരക്കാർക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. മുത്തൂറ്റിന്റെ ഹെഡ് ഓഫീസ് അടക്കം 10 ഓഫീസുകൾക്ക് സംരക്ഷണം നൽകണമെന്നാണ് ഉത്തരവ്.
Samayam Malayalam kerala high court


കൊച്ചിയിലേയും കോട്ടയത്തേയും മുത്തൂറ്റ് ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി ജി അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രവർത്തന സ്വാതന്ത്രം നൽകണമെന്നാവശ്യപ്പെട്ട് 8 ബ്രാഞ്ചുകളിലെ റീജിയണൽ, ഹെഡ് ഓഫീസുകളിലേയും വനിതാ ജീവനക്കാരാണ് കോടതിയെ സമീപിച്ചത്.

ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍; സെപ്റ്റംബര്‍ 19വരെ തിഹാര്‍ ജയിലില്‍

അതേസമയം, മുത്തൂറ്റ് ഫിനാൻസിലെ സമരം ഒത്തുതീർപ്പിക്കുന്നതിനായി മന്ത്രി ടി പി രാമകൃഷ്ണൻ വിളിച്ചുചേർത്ത യോഗത്തിൽ മുത്തൂറ്റ് മാനേജ്മെന്റ് പ്രധിനിധികൾ പങ്കെടുത്തില്ല. ഇതേത്തുടർന്ന് ചർച്ച ഈ മാസം 9ന് കൊച്ചിയിൽവെച്ച് നടത്താൻ തീരുമാനിച്ചു.

കെ കരുണാകരൻ സ്മാരക ആശുപത്രിയുടെ കരാറുകാരൻ മരിച്ച നിലയിൽ

യോഗത്തിനു മിനിറ്റുകൾക്കു മുമ്പാണ് ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മുത്തൂറ്റ് പ്രതിനിധികൾ വിളിച്ച് അറിയിച്ചതെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. യോജിപ്പിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി യൂണിയൻ നേതാക്കൾ അടക്കം ചർച്ചയ്ക്ക് എത്തിയിരുന്നു.

ഇതിനിടെ സംസ്ഥാനത്തെ 15 സ്വർണ്ണ പണയ ബ്രാഞ്ചുകൾ മുത്തൂറ്റ് പൂട്ടി. ഇക്കാര്യം അറിയിച്ച് മുത്തൂറ്റ് പരസ്യം നൽകിയിരുന്നു. ഈ ബ്രാഞ്ചുകളിൽനിന്നും സ്വർണ്ണം തിരിച്ചെടുക്കാൻ മൂന്നുമാസം വരെ സമയം ഉണ്ടെന്നും മുത്തൂറ്റ് അധികൃതർ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്