കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിനെ കടുത്ത ഭാഷയിലാണ് കേരള ഹൈക്കോടതി വിമർശിച്ചത്. നാളെ മുതൽ എല്ലാ ഒത്തുതീർപ്പ് ചർച്ചകളിലും തൊഴിലാളി സംഘടനകൾ പങ്കെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. അടുത്ത ചൊവ്വാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും. പണിമുടക്ക് നടത്തുന്നതിന്റെ ഉദ്ദേശ്യശുദ്ധിയെ ഹൈക്കോടതി ചോദ്യം ചെയ്തു. തൊഴിലാളി സംഘടനകൾ കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി ചർച്ച നടത്തുന്നതിന്റെ ഇടയിൽ എന്തിനാണ് പണിമുടക്ക് നടത്തുന്നതെന്ന് കോടതി ചോദിച്ചു. ഭരണ - പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അർധരാത്രിയിലാണ് തുടങ്ങാനിരുന്നത്.
മുൻകൂർ നോട്ടീസ് നൽകിയെന്നത് മാത്രം പണിമുടക്ക് നടത്താനുള്ള അവകാശമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പണിമുടക്ക് നടത്തുന്നത് പൊതുഗതാഗത സംവിധാനത്തെ താറുമാറാക്കും. പണിമുടക്ക് നാട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രമാണോയെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത് . അന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് യൂണിയനുകൾ പരാതിപ്പെട്ടു. അതിനിടെ, തൊഴിലാളികൾ പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടു.
മുൻകൂർ നോട്ടീസ് നൽകിയെന്നത് മാത്രം പണിമുടക്ക് നടത്താനുള്ള അവകാശമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പണിമുടക്ക് നടത്തുന്നത് പൊതുഗതാഗത സംവിധാനത്തെ താറുമാറാക്കും. പണിമുടക്ക് നാട്ടുകാരെ കാണിക്കാൻ വേണ്ടി മാത്രമാണോയെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത് . അന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് യൂണിയനുകൾ പരാതിപ്പെട്ടു. അതിനിടെ, തൊഴിലാളികൾ പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടു.