കൊച്ചി: നോക്കുകൂലിക്കെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം കേരളത്തിൽ നിന്നും തുടച്ചു നീക്കണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കേരളത്തിലെ നോക്കുകൂലി സമ്പ്രദായത്തിനെതിരേ കടുത്ത വിമര്‍ശനം നടത്തിയിരിക്കുന്നത്.കൊല്ലം അഞ്ചൽ സ്വദേശി ടി കെ സുന്ദരേശൻ നൽകിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഹോട്ടൽ ഉടമ ഹര്‍ജി നൽകിയത്. Also Read : കശ്മീരിൽ ഭീകരാക്രമണം; സ്കൂള്‍ പ്രിൻസിപ്പലും അധ്യാപികയും വെടിയേറ്റ് മരിച്ചു
നോക്കുകൂലിക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി എടുക്കണം. ട്രേഡ് യൂണിയൻ തീവ്രവാദം എന്ന പ്രതിച്ഛായ കേരളത്തിനുണ്ട്.
കേരളത്തിലേക്ക് വരാൻ നിക്ഷേപകര്‍ ഭയക്കുന്നു. ഈ സാഹചര്യം മാറണം. തൊഴിൽ നിഷേധത്തിനുള്ള പ്രതിവിധി അക്രമം അല്ലെന്നും ഹൈക്കോടതി. തൊഴിലുടമ തൊഴിൽ നിരസിച്ചാൽ ചുമട്ട് തൊഴിലാളി ബോര്‍ഡിനെ സമീപിക്കുകയാണു വേണ്ടത്. വി എസ് എസ് സിയിലേക്കുള്ള ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും ഹൈക്കോടതി പറഞ്ഞു.
Also Read : ലക്ഷദ്വീപിനടുത്ത് നിന്നും വൻ ആയുധവേട്ട; മുൻ എൽടിടിഇ ചാരസേനാംഗം അറസ്റ്റിൽ
ഇതാദ്യമായല്ല നോക്കുകൂലി കേസിൽ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. നോക്കുകൂലി നിരോധിച്ചിട്ടും എന്തുകൊണ്ട് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളടക്കം അറിയിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
Also Read : 14കാരൻ വിദ്യാര്‍ഥിയോട് ലൈംഗിക ബന്ധം; വേഴ്ച്ച കാറിനുള്ളില്‍, അശ്ലീല സന്ദേശങ്ങള്‍ അയക്കും; 31 കാരിയായ അധ്യാപിക പിടിയില്‍
മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന നോക്കുകൂലി തര്‍ക്കങ്ങളുടെ വാര്‍ത്തകള്‍ നാടിന് പേരുദോഷമുണ്ടാക്കുന്നതാണെന്നും ചുമട്ടുതൊഴിലാളി നിയമത്തിലെ തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
2018 നു ശേഷം തൊഴിലാളി യൂണിയനുകൾക്കെതിരെ 11 കേസുകൾ റജിസ്റ്റർ ചെയ്തെന്നു സർക്കാർ കോടതിയെ അറിയിച്ചു.
നോക്കുകൂലിക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി എടുക്കണം. ട്രേഡ് യൂണിയൻ തീവ്രവാദം എന്ന പ്രതിച്ഛായ കേരളത്തിനുണ്ട്.
കേരളത്തിലേക്ക് വരാൻ നിക്ഷേപകര്‍ ഭയക്കുന്നു. ഈ സാഹചര്യം മാറണം. തൊഴിൽ നിഷേധത്തിനുള്ള പ്രതിവിധി അക്രമം അല്ലെന്നും ഹൈക്കോടതി. തൊഴിലുടമ തൊഴിൽ നിരസിച്ചാൽ ചുമട്ട് തൊഴിലാളി ബോര്‍ഡിനെ സമീപിക്കുകയാണു വേണ്ടത്. വി എസ് എസ് സിയിലേക്കുള്ള ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും ഹൈക്കോടതി പറഞ്ഞു.
Also Read : ലക്ഷദ്വീപിനടുത്ത് നിന്നും വൻ ആയുധവേട്ട; മുൻ എൽടിടിഇ ചാരസേനാംഗം അറസ്റ്റിൽ
ഇതാദ്യമായല്ല നോക്കുകൂലി കേസിൽ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. നോക്കുകൂലി നിരോധിച്ചിട്ടും എന്തുകൊണ്ട് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളടക്കം അറിയിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
Also Read : 14കാരൻ വിദ്യാര്‍ഥിയോട് ലൈംഗിക ബന്ധം; വേഴ്ച്ച കാറിനുള്ളില്‍, അശ്ലീല സന്ദേശങ്ങള്‍ അയക്കും; 31 കാരിയായ അധ്യാപിക പിടിയില്‍
മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന നോക്കുകൂലി തര്‍ക്കങ്ങളുടെ വാര്‍ത്തകള്‍ നാടിന് പേരുദോഷമുണ്ടാക്കുന്നതാണെന്നും ചുമട്ടുതൊഴിലാളി നിയമത്തിലെ തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ ശക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
2018 നു ശേഷം തൊഴിലാളി യൂണിയനുകൾക്കെതിരെ 11 കേസുകൾ റജിസ്റ്റർ ചെയ്തെന്നു സർക്കാർ കോടതിയെ അറിയിച്ചു.