ആപ്പ്ജില്ല

ലൈഫ് മിഷൻ: സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; വാദം തുടരും

കേസിൽ പ്രതിയല്ലാത്ത ആൾക്ക് എങ്ങനെ കേസ് റദ്ദാക്കാൻ ആവശ്യപ്പെടാൻ സാധിക്കുമെന്ന് സിബിഐ കോടതിയിൽ ചോദിച്ചു.

Samayam Malayalam 1 Oct 2020, 1:00 pm
കൊച്ചി: ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതിയുടെ വാക്കാലുള്ള നിർദ്ദേശം. സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കി അന്വേഷണം അവസാനിപ്പിക്കണമെന്നുള്ള സർക്കാരിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഇത് അടുത്ത വ്യാഴാഴ്ച പരിഗണിക്കും.
Samayam Malayalam Life Mission Kerala
ഫയൽ ചിത്രം


യുണിടാക്കും റെഡ്ക്രെസന്റും തമ്മിലാണ് ധാരണാ പത്രം കൈമാറിയതെന്നും സർക്കാരിന് പങ്കില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ലൈഫ്മിഷൻ ഇല്ലെങ്കിൽ യുണിടാക്കിന് പണം ലഭിക്കുമോയെന്ന് കോടതി ചോദിച്ചു.

Also Read: സമരം നിർത്തിയത് മുഖ്യമന്ത്രിയുടെ ആക്ഷേപത്തിന്‍റെ പശ്ചാത്തലത്തിൽ: മുല്ലപ്പള്ളി രാമചന്ദ്രൻ

ഫ്ലാറ്റ് പണിയുന്നതിനുള്ള സ്ഥലം മാത്രമാണ് ലൈഫ് മിഷൻ നൽകിയത്. റെഡ്ക്രെസന്റ് പണം നൽകിയത് കരാറുകാർക്കാണ്. അതിനാൽ എഫ്സിആർഎ ചട്ടങ്ങൾ ഇടപാടിന് ബാധകമാകില്ലെന്നും ഇപ്പോഴത്തെ ആരോപണം രാഷ്ട്രീയ പ്രേരിതാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ജസ്റ്റിസ് വി അരുണിന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മുഖ്യമന്ത്രിയുടെ സന്ദർശന വേളയിൽ ഒപ്പിട്ട ധാരണാപത്രമാണ് അന്വേഷണത്തിന് ആധാരമെന്ന് സിബിഐ വ്യക്തമാക്കി. അന്വേഷണം നടന്നാൽ മാത്രമേ ക്രമക്കേട് കണ്ടെത്താൻ സാധിക്കൂ എന്നും സിബിഐ വാദിച്ചു. കേസിൽ പ്രതിയല്ലാത്ത ആൾക്ക് എങ്ങനെയാണ് കേസ് റദ്ദാക്കാൻ ആവശ്യപ്പെടാൻ കഴിയുകയെന്നും സിബിഐ ചോദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്