ആപ്പ്ജില്ല

കൊട്ടിയൂർ പീഡനം; ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് റോബിൻ വടക്കുഞ്ചേരി; ഹർജി

കൊച്ചി։ വൈദീകൻ പ്രതിയായ കൊട്ടിയൂർ പീഡനക്കേസിൽ നിര്‍ണായക വഴിത്തിരിവിലേക്ക്. പീഡനത്തിൽ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് കാണിച്ച് പ്രതിയായ വൈദീകൻ ഹൈക്കോടതിയെ സമീപിച്ചു.

പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനുമുള്ള അനുമതിയും തേടിയാണ് പ്രതിയായ റോബിൻ വടക്കുഞ്ചേരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റോബിനൊപ്പം പെണ്‍കുട്ടിയും അപേക്ഷനല്‍കിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് സംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച കേസ് പരിഗണിക്കും.

Samayam Malayalam 15 Jul 2020, 4:21 pm
കൊച്ചി։ വൈദീകൻ പ്രതിയായ കൊട്ടിയൂർ പീഡനക്കേസിൽ നിര്‍ണായക വഴിത്തിരിവിലേക്ക്. പീഡനത്തിൽ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് കാണിച്ച് പ്രതിയായ വൈദീകൻ ഹൈക്കോടതിയെ സമീപിച്ചു.
Samayam Malayalam kerala high court gets petition from kottiyoor case accused former priest robin vadakkumchery to marry victim
കൊട്ടിയൂർ പീഡനം; ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് റോബിൻ വടക്കുഞ്ചേരി; ഹർജി


പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനുമുള്ള അനുമതിയും തേടിയാണ് പ്രതിയായ റോബിൻ വടക്കുഞ്ചേരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റോബിനൊപ്പം പെണ്‍കുട്ടിയും അപേക്ഷനല്‍കിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് സംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച കേസ് പരിഗണിക്കും.

​പള്ളിമേടയിലെ പീഡനം

2016ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയൻ പള്ളി വികാരിയായിരിക്കെയാണ് പെണ്‍കുട്ടിയെ പള്ളി മേടയിൽ വച്ച് പീഡിപ്പിച്ചത്. കംപ്യൂട്ടർ പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ റോബിൻ പ്രലോഭിപ്പിച്ച് പള്ളിമുറിയിൽ എത്തിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഗര്‍ഭം പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാനും ശ്രമം നടത്തിയിരുന്നു.

​നേരത്തേയും ഇതേ ആവശ്യമുന്നയിച്ചിരുന്നു

നേരത്തേയും റോബിൻ ഇത്തരത്തില്‍ പെണ്‍കുട്ടിയേയും സംരക്ഷിച്ചുകൊള്ളാമെന്ന് കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി അത് ചെവിക്കൊണ്ടില്ല. റോബിനൊപ്പം ജീവിക്കണമെന്ന് പെണ്‍കുട്ടിയും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. റോബിനെ സംരക്ഷിക്കുവാന്‍ കൂട്ടുനിന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എതിരെ നടപടിയെടുക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.

​ശിക്ഷ

മാനന്തവാടി രൂപത വൈദികനായിരുന്ന റോബിനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ കുറ്റം ചുമത്തി ശിക്ഷിച്ചിരുന്നു. കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റോബിനെ 20 വര്‍ഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയും തലശ്ശേരി പോക്സോ പ്രത്യേക കോടതി വിധിച്ചിരുന്നു. മൂന്ന് വകുപ്പുകളിലായി 20 വര്‍ഷം വീതം 60 വര്‍ഷമാണ് തടവ് ശിക്ഷ വിധിച്ചിരുന്നത് എങ്കിലും പിന്നീട് ഇത് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

​സഭ പുറത്താക്കി

പള്ളിമേടയിൽ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ ഒന്നാം പ്രതി റോബിൻ വടക്കുംചേരിയെ സഭയിൽ നിന്നും പുറത്താക്കിയിരുന്നു. വൈദികവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ കടമകളില്‍നിന്നും അവകാശങ്ങളില്‍നിന്നും ആജീവനാന്തം വിലക്കികൊണ്ടുള്ള നടപടി മാര്‍പാപ്പയുടെ പ്രത്യേക അധികാരമുപയോഗിച്ച് നടപ്പിലാക്കുകയായിരുന്നു. വൈദീക പദവിയിൽ നിന്നും നേരത്തെ തന്നെ റോബിൻ വടക്കുംചേരിയെ സസ്പന്‍ഡ് ചെയ്തിരുന്നു.

Video-വിസ നിയന്ത്രണം പിന്‍വലിച്ച് അമേരിക്ക

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്