ആപ്പ്ജില്ല

അതിര്‍ത്തി പ്രശ്നം: ഇന്ന് അഞ്ചരയ്ക്ക് മുമ്പ് തീരുമാനം അറിയിക്കണം, കൂടുതല്‍ നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് ഹൈക്കോടതി

കാസര്‍കോട് നിന്ന് മംഗലാപുരത്തേയ്ക്കുള്ള പ്രവേശനം തടഞ്ഞതോടെ ചികിത്സ കിട്ടാതെ ആറുപേരാണ് മരിച്ചത്. വിഷയത്തില്‍ കര്‍ണാടകം കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് തന്നെ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്.

Samayam Malayalam 1 Apr 2020, 4:29 pm
കൊച്ചി: കൊവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ച സംഭവത്തില്‍ ഇന്ന് അഞ്ചരയ്ക്ക് മുമ്പ് തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി. മനുഷ്യജീവന്റെ പ്രശ്‌നമാണിതെന്നും കൂടുതല്‍ നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും കോടതി.
Samayam Malayalam high Court


വിഷയത്തില്‍ കര്‍ണാടകം കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് തന്നെ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടത്. കേസില്‍ ഇന്നുതന്നെ വിധി ഉണ്ടായേക്കും. സംഭവത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തും. ഇതിനുശേഷമായിരിക്കും കര്‍ണാടകം കോടതിയെ തീരുമാനം അറിയിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചീഫ് സെക്രട്ടറിമാര്‍ ഇന്നുതന്നെ ആശയവിനിമയം നടത്തുമെന്നാണ് സൂചന.

രൂക്ഷ കൊവിഡ് ബാധിത പ്രദേശമായ കാസര്‍കോടേയ്ക്കുള്ള അതിര്‍ത്തിപാത തുറക്കാനാവില്ലെന്ന് കര്‍ണാടക അഡ്വക്കേറ്റ് അറിയിച്ച പശ്ചാത്തലത്തില്‍ കടുത്ത വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായതിനാല്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്നതാകും ഉചിതമെന്ന വാദവും കോടതി അംഗീകരിച്ചില്ല. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നമായതിനാല്‍ കേരള ഹൈക്കോടതിയ്ക്ക് ഇടപെടാമെന്ന് കോടതി വ്യക്തമാക്കി.

കാസര്‍കോട് നിന്ന് മംഗലാപുരത്തേയ്ക്കുള്ള പ്രവേശനം തടഞ്ഞതോടെ ചികിത്സ കിട്ടാതെ ആറുപേരാണ് മരിച്ചതെന്ന് കേരളം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്