കൊച്ചി: സംസ്ഥാനത്ത് പ്രഖ്യാപിക്കുന്ന മിന്നല്‍ ഹര്‍ത്താലുകള്‍ക്കെതിരെ ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാരിനെ ഏഴ് ദിവസം മുമ്പ് അറിയക്കണമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിടച്ചു. ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സര്‍ക്കാരിന് ഹര്‍ത്താലിനെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ നടത്താം. അതോടൊപ്പം ജനങ്ങള്‍ക്ക് ഹര്‍ത്താലിനെതിരെ കോടതിയെ സമീപിക്കാനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിഷേധം മറ്റുള്ളവരുടെ സ്വാതന്ത്രത്തെ ഹനിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്ക് എതിരെയുള്ള ജനവികാരം സര്‍ക്കാര്‍ കാണുന്നില്ലേയെന്ന് കോടതി ചോദിച്ചു. ഹര്‍ത്താല്‍ അതിക്രമങ്ങള്‍ ഗുരുതരമായ പ്രശ്നമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
രണ്ട് ദിവസത്തെ പണിമുടക്ക് നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ഉള്‍പ്പെടുയുള്ള സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നു സർക്കാർ കോടതിയെ അറിയിച്ചു.
സര്‍ക്കാരിന് ഹര്‍ത്താലിനെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ നടത്താം. അതോടൊപ്പം ജനങ്ങള്‍ക്ക് ഹര്‍ത്താലിനെതിരെ കോടതിയെ സമീപിക്കാനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിഷേധം മറ്റുള്ളവരുടെ സ്വാതന്ത്രത്തെ ഹനിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്ക് എതിരെയുള്ള ജനവികാരം സര്‍ക്കാര്‍ കാണുന്നില്ലേയെന്ന് കോടതി ചോദിച്ചു. ഹര്‍ത്താല്‍ അതിക്രമങ്ങള്‍ ഗുരുതരമായ പ്രശ്നമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
രണ്ട് ദിവസത്തെ പണിമുടക്ക് നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം ദേശീയ പണിമുടക്കിൽ കെഎസ്ആർടിസി ഉള്‍പ്പെടുയുള്ള സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നു സർക്കാർ കോടതിയെ അറിയിച്ചു.