കോഴിക്കോട്: പി വി അൻവര്‍ എംഎൽഎയ്ക്ക് വീണ്ടും ഹൈക്കോടതിയിൽ തിരിച്ചടി. പി വി അൻവര്‍ നിര്‍മിച്ച ചീങ്കണ്ണിപ്പാലയിലെ തടയണ അടിയന്തിരമായി പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പത്തു മാസം മുൻപ് ഇതേ വിഷയത്തിൽ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാത്തതിൽ കോടതി നീരസം പ്രകടിപ്പിച്ചു. പി വി അൻവറിനെതിരായ കോടതി വിധി ഇതുവരെ നടപ്പാക്കിയില്ലന്ന് കാണിച്ച് പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മെയ് 22ന് തടയണ പൊളിച്ചു നീക്കിയോയെന്ന് ഹൈക്കോടതി പരിശോധിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
പി വി അൻവര്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിൽ ഉടൻ നടപടിയുണ്ടാകരുതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനാണ് മുൻഗണനയെന്ന് കോടതി വ്യക്തമാക്കി.
പി വി അൻവര്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിൽ ഉടൻ നടപടിയുണ്ടാകരുതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനാണ് മുൻഗണനയെന്ന് കോടതി വ്യക്തമാക്കി.